നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹര്‍ജിയിൽ ഹൈക്കോടതി വിധി പറയാന്‍ മാറ്റി വെച്ചു. അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുക്കുകയും ചെയ്തു. ദിലീപ് ആകട്ടെ അന്വേഷണത്തിന്‍റെ പേരില്‍ ജുഡീഷ്യറിയെയും ന്യായാധിപന്‍മാരെയും പ്രോസിക്യൂഷന് അവഹേളിക്കുകയാണെന്ന് ആരോപിക്കുന്നു. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. നീതി കിട്ടേണ്ടതാര്‍ക്കെന്ന കാര്യത്തില്‍ തീര്‍പ്പുണ്ടോ?