വിദ്വേഷപ്രസംഗക്കേസില്‍ ജാമ്യം നല്‍കിയ കോടതി തന്നെ ജാമ്യം റദ്ദാക്കിയതോടെ പി.സി.ജോര്‍ജ് വീണ്ടും അറസ്റ്റിലായിരിക്കുകയാണ്. ജാമ്യവ്യവസ്ഥകള്‍ പാലിക്കാതെ വെണ്ണലയില്‍ വിദ്വേഷപ്രസംഗം നടത്തിയെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പൊലീസിന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്നു കോടതി ഉത്തരവിട്ടത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ ഇരട്ടനീതിയും ക്രൈസ്തവ വേട്ടയുമാണെന്നാരോപിച്ച് ബി.ജെ.പി ജോര്‍ജിന് സംരക്ഷണം തീര്‍ക്കാനെത്തുകയും ചെയ്തു. മത നിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയും നിലപാട് അറിയിച്ചു. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും നാടിനെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈയവസരത്തിൽ കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആരുടെ ആയുധമാണ് പി.സി.ജോര്‍ജ് ?