കേരളത്തില്‍ വിദ്വേഷം വാരിവിതയ്ക്കുകയാണ് നിക്ഷിപ്തതാല്‍പര്യക്കാര്‍. ഏറ്റവുമൊടുവില്‍ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ബാലനീതി നിയമത്തിന്‍റെ ലംഘനം നടന്നെന്നും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ബാലാവകാശ കമ്മീഷന്‍ . റാലിയിൽ അംഗീകരിച്ച മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്ന് പോപ്പുലർ ഫ്രണ്ട്. സര്‍ക്കാര്‍ നടപടിയെടുക്കാത്തത് തൃക്കാക്കരയിലെ 20 ശതമാനം വോട്ടു ലക്ഷ്യമിട്ടെന്ന് ബി.ജെ.പി . അതിനിടെ വെണ്ണല വിദ്വേഷപ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. വ്യാഴാഴ്ച വരെ അറസ്റ്റ് തടഞ്ഞു. പരസ്യപ്രസ്താവന പാടില്ലെന്നും മാധ്യമങ്ങളോട് മിണ്ടരുതെന്നും കര്‍ശനനിര്‍ദേശം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.
വിദ്വേഷപ്രചാരണത്തിന് വിളനിലമൊരുക്കുന്നതാര്? കേരളം കരുതേണ്ടതാരെ?