സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായ സര്‍വെ കുറ്റികള്‍ പിഴുതെറിയുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കുറ്റി പിഴുതാല്‍ പദ്ധതിയില്ലാതാവില്ലെന്ന് ഭരണപക്ഷവും പറയുന്നു. നരേന്ദ്രമോദിയുടെ കാര്‍ഷിക നിയമത്തോടാണ് പിണറായി വിജയന്‍റെ സില്‍വ്ര്‍ ലൈന്‍ പദ്ധതിയെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉപമിച്ചത്. അതേസമയം, പദ്ധതിയെക്കുറിച്ച് വിശദീകരിച്ച മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ തുറന്നടിച്ചു. പദ്ധതിച്ചെലവ്‍, പാരിസ്ഥിതികാഘാതം തുടങ്ങിയവയിലെല്ലാം സര്‍ക്കാര്‍ കണക്കുകളും വാദങ്ങളും തെറ്റെന്ന് ശ്രീധരന്‍ കൂടി പറഞ്ഞതോടെ സില്‍വര്‍ ലൈന്‍ പദ്ധതി കൂടുതല്‍ വിവാദത്തിലാവുകയാണ്. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, സില്‍വര്‍ ലൈന്‍ കുറ്റി പറിക്കുമോ നിൽക്കുമോ?