മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരനാല്‍ കബളിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി ഓരോ ദിവസവും പുതിയ കഥാപാത്രങ്ങള്‍ രംഗത്തു വരികയാണ്. പുരാവസ്തു മ്യൂസിയത്തിന്‍റെ പേരില്‍ പണം തട്ടിയതുമുതല്‍ ശില്‍പിയേയും കാറുടമയെയും വരെ പറ്റിച്ചു വ്യാജ ഡോക്ടര്‍. അടിമുടി വ്യാജനായ ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചത് കേരള പൊലീസിലെ ഉന്നതരുമായുള്ള സൗഹൃദം മുതലെടുത്താണ്. സേനയുടെ തവലന്‍ തന്നെ തട്ടിപ്പുകാരനുമായി ചങ്ങാത്തം കൂടുന്ന ദൃശ്യങ്ങള്‍ സംസ്ഥാനത്തിനാകെ മാനക്കേടുണ്ടാക്കി. അത്തരമൊരു കേസ് അതേ സേനയിലെ തന്നെ ഒരു വിഭാഗമായ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലെ ശരികേടാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പുരാവസ്തു തട്ടിപ്പില്‍ നേരറിയാന്‍ സിബിഐ വരണോ ? കൗണ്ടർപോയിന്റ് കാണാം.