കൊടകരയിൽ ക്രിമിനൽ സംഘം മൂന്നരക്കോടി കവർന്ന ഉടനെ ധർമരാജൻ ആദ്യം വിളിച്ച ഏഴു ഫോൺ കോളുകളും ബി.ജെ.പി. നേതാക്കള്‍ക്ക്. കുഴൽപ്പണം ബി.ജെ.പിയുടേതാണെന്ന് തെളിയിക്കാനുള്ള സാഹചര്യത്തെളിവാണ് ഇതെന്ന് പൊലീസ്. ഇതില്‍ ആദ്യത്തെ കോള്‍ കെ.സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കാണെന്നും പൊലീസ്. കൊടകര കുഴല്‍പണകേസിനെ കുറിച്ച് നിയമസഭയില്‍ രൂക്ഷമായ വാക്പോര്. ബിജെപിയുമായി ഒത്തുകളിച്ച് കേസ് തേച്ചുമാച്ചുകളയാന്‍ സര്‍ക്കാര്‍ ശ്രമിക്കുവെന്നും അന്വേഷണം ശരിയായല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കേസുകള്‍ അട്ടിമറിക്കുന്ന ചരിത്രം കോണ്‍ഗ്രസിന്‍റേതാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കുഴലിനറ്റം എവിടേക്ക്?