കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി. ചികില്‍സയ്ക്ക് അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി വിശദീകരിക്കുന്നു. എന്നാല്‍ മകന്‍ ബിനീഷ് കോടിയേരിക്കെതിരായ കേസുകളാണ് കോടിയേരിക്ക് പുറത്തേക്കുള്ള വഴി തെളിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മകന്‍റെ തെറ്റിന് പാര്‍ട്ടി സെക്രട്ടറിക്ക് ഉത്തരവാദിത്തമില്ലെന്ന വാദം പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ്.
എന്നാല്‍ മകനെതിരായ കേസിന്റെ പേരിൽ കോടിയേരി ഒഴിയേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ട് അഞ്ച് ദിവസമേ ആയുള്ളൂ. കോടിയേരിയെക്കാള്‍ മുന്നേസ്ഥാനമൊഴിയേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു തിരഞ്ഞെടുപ്പു കാലത്തെ നേതൃമാറ്റം എന്തിന് ?