വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്. ഐ പ്രവർത്തകരുടേത് രാഷ്ട്രീയ കൊലയെന്ന് ഉറപ്പിച്ച് പൊലീസ്. ലോക്സഭ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ തുടങ്ങിയ സംഘർഷങ്ങൾ വളർന്ന് കൊലപാതകത്തിലെത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശം. മുഖ്യപ്രതിയും ഒരു സ്ത്രീയും ഉൾപ്പെടെ 7 പേർ അറസ്റ്റിൽ. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് ഇരുവരുടെയും മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
അതേസമയം ഗൂഢാലോചനയിൽ അടൂർ പ്രകാശ് എം.പിക്ക് പങ്കെന്ന് മന്ത്രി ഇ.പി. ജയരാജൻ. വ്യാജ ആരോപണം ഉന്നയിക്കാതെ അന്വേഷിച്ച് തെളിയിക്കണമെന്ന് എം.പിയുടെ മറുപടി. അതിനിടെ ഇതേ പ്രതികൾക്കായി മറ്റൊരു കേസിൽ അടൂർ പ്രകാശ് പൊലീസ് സ്റ്റേഷനിൽ വിളിച്ചന്ന് പ്രതി ഷജിത്ത് പറയുന്ന ശബ്ദരേഖ ഡി.വൈ. എഫ്. ഐ പുറത്തുവിട്ടു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോണ്‍ഗ്രസിന് ഈ ചോരക്കറയില്‍ നിന്ന് ഒഴിഞ്ഞു മാറാനാകുമോ?