വരുമാനം 50,000 രൂപ ലാഭം 18,728 രൂപ . ഇതായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ ടെംപിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 2015ലെ സ്ഥിതി. 2015-16ൽ കമ്പനിയുടെ വിറ്റുവരവ് 80.5 കോടിയായി കുതിച്ചുയർന്നു. ഇതേ കമ്പനി മുൻ വർഷങ്ങളുടെ നഷ്ടം കണക്കിലെടുത്തു കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഈ വാര്‍ത്ത പുറത്തുവിട്ട ഒാണ്‍ ലൈന്‍ മാധ്യമത്തിനെതിരെ ജെയ് ഷാ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകീര്‍ത്തികേസ് നല്‍കി. ആരോപണം അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലടക്കം സജീവ ചര്‍ച്ചയായിട്ടും അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗനത്തിലാണഅ. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു അഴിമതി വിരുദ്ധതയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജെയ് ഷായും സംശയത്തിന് അതീതനാവേണ്ടേ ?
Advertisement