അന്ന് എന്‍്റിക്ക ലെക്സിയായിരുന്നെങ്കില്‍ ഇന്ന് ആംബര്‍. വിദേശകപ്പല്‍ രണ്ട് മല്‍സ്യത്തൊഴിലാളികളുടെ കൂടെ ജീവനെടുത്തു. കൊച്ചി തീരക്കടലില്‍ മീന്‍പിടിത്തബോട്ടില്‍ കപ്പലിടിച്ചാണ് രണ്ടു മല്‍സ്യതൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതായത്. അപകടകാരണം എന്തെന്ന് വ്യക്തമല്ല, പക്ഷേ സമീപകാലത്ത് കേരളത്തിന്‍റെ തീരക്കടലില്‍ കപ്പല്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങവ്‍ പതിവായിരിക്കുന്നു. കടല്‍സുരക്ഷാ നിയമങ്ങള്‍ ആരാണ് ലംഘിക്കുന്നത് ?കൗണ്ടര്‍ പോയന്‍റിലേക്ക് സ്വാഗതം.
പുറംകടലില്‍ വിശ്രമിക്കുകയായിരുന്ന ബോട്ടിലാണ് കപ്പല്‍ ഇടിച്ചത്. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇന്നത്തെ സംഭവം ഇങ്ങനെ
- പുലര്‍ച്ചെ രണ്ടു മണി കാര്‍മല്‍മാതാ എന്ന ബോട്ട് കൊച്ചിയുടെ പുറംകടലില്‍ നിര്‍ത്തിയിട്ടിരിക്കുന്നു, തൊഴിലാളികള്‍ ബോട്ടില്‍ വിശ്രമിക്കുന്നു.
- രണ്ടര മണി പാനമ പതാകയുള്ള ചരക്കു കപ്പൽ ആംബർ കാര്‍മല്‍ മാതയില്‍ ഇടിക്കുന്നു.
- 4 മണി:സമീപത്തുണ്ടായിരുന്ന സെന്‍റ്് ആന്‍റണീസ് ബോട്ടിലെ തൊഴിലാളികള്‍ സംഭവം അറിയുന്നു,രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നു .
- 6 മണി: നാവികസേനയും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു ചേരുന്നു.
- 8 മണി: അപകടം നടന്ന സ്ഥലത്ത് നിന്ന് അധികം ദൂരയല്ലാതെ കപ്പല്‍ കണ്ടെത്തി.
- 8.15: ആദ്യ മൃതദേഹം കണ്ടെത്തുന്നു.
- 9.00: നേവിയും തീരസംരക്ഷണ സേനയും ചേര്‍ന്ന് കപ്പലിന്റെ തുടര്‍ യാത്ര വിലക്കി.
- 10.30: തമ്പിദുരൈയുടെ മൃതദേഹം കരയിലെത്തിക്കുന്നു.
- 10.45: കൊച്ചി DCP യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കപ്പൽ നിയന്ത്രണത്തിലാക്കി.
- 11.15: രാഹുലിന്‍റെ മൃതദേഹം കരയിലേക്ക്.