മൂന്നാറിലെ കയ്യേറ്റക്കാരോട് സന്ധിയില്ലെന്ന് മത, സാമുദായിക നേതാക്കളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും സാക്ഷിയാക്കി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സമുദായ നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, രാഷ്ട്രീയ കക്ഷി നേതാക്കൾ, മാധ്യമ പ്രതിനിധികൾ എന്നിവരുമായി കയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് മാരത്തണ്‍ ചര്‍ച്ചയാണ് ഇന്ന് നടന്നത്. ഈ യോഗത്തിലേക്ക് റവന്യൂ ഉദ്യോഗസ്ഥരെത്തിയത് മൂന്നാറിലെ കയ്യേറ്റങ്ങളുടെ പട്ടികയുമാണ്. പത്തു സെന്‍റ് മുതല്‍ 27 ഏക്കര്‍ വരെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറിവച്ചിരിക്കുന്നവരുടെ പട്ടികയെ അടിസ്ഥാനമാക്കി കാര്യങ്ങള്‍ വിശദമായിത്തന്നെ മുഖ്യമന്ത്രി പറഞ്ഞു. കയ്യേറ്റമൊഴിപ്പക്കലിന് സര്‍വകക്ഷിനേതാക്കളുടെയും പിന്തുണ ലഭിച്ചെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും ഇടുക്കി ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രി എംഎം മണി ഇന്നത്തെ ചര്‍ച്ചകളില്‍ നിന്ന് വിട്ടു നിന്നു. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, ഭൂമി കയ്യേറ്റങ്ങളില്‍ ചര്‍ച്ചക്കപ്പുറം പ്രവര്‍ത്തിയുണ്ടാകുമോ ?
Advertisement