പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ അഞ്ച് വർഷത്തിന് ശേഷം പിടികൂടി പാറശാല പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി 5 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി വിളവങ്കോട് ഇടയ്‌ക്കോട് മേൽപുരം തട്ടാൻവിള വീട്ടില്‍ വിഷ്ണുവാണ് (27) വീണ്ടും അഴിക്കുള്ളിലായത്.
കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം, ഇയാള്‍ തമിഴ്‌നാട് ഡിണ്ടിഗൽ മാർക്കണ്ടാപുരം എന്ന സ്ഥലത്ത് കാലിവളർത്തൽ ഫാമിൽ ഒളിവിൽ കഴിയുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്.സുദർശന്റെ നിർദേശമനുസരിച്ച് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെ മേൽനോട്ടത്തിലാണ് പ്രതിയെ പിടികൂടിയത്. പാറശാല പൊലീസ് ഇൻസ്‌പെക്ടർ സജി.എസ്.എസ്, സബ് ഇൻസ്‌പെക്ടർ ദീപു. എസ്.എസ്, എസ്.സി.പി. മാരായ അജേഷ്, ഷാജൻ, സി.പി.ഒമാരായ അഭിലാഷ്, രഞ്ജിത് പി.രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.