വംശനാശം നേരിടുന്ന 'മിസ് കേരള' എന്നറിയപ്പെടുന്ന മീനുകളെ പിടികൂടിയ നാല് പേര്‍ വനം വകുപ്പിന്‍റെ പിടിയിലായി. കാസര്‍ഗോഡ് പനത്തടിയിലാണ് സംഭവം. പനത്തടി ഫോറസ്റ്റ് സെക്ഷനിലെ മഞ്ഞടുക്കം പുഴയിൽ നിന്ന് പിടിച്ച 'മിസ് കേരള' മീനുകളെ കറിവെക്കാനായിരുന്നു ഇവരുടെ ശ്രമം. പാണത്തൂർ സ്വദേശികളായ സതീഷ് പരിയാരം (39), അനീഷ് ബാപുങ്കയം (38), യൂനസ് (36), നിയാസ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ജൈവ സംരക്ഷണ ചെമ്പട്ടികയിൽ ഉൾപ്പെട്ട മത്സ്യമാണിത്.
ഇവര്‍ തോട്ട പൊട്ടിച്ച് മീൻ പിടിച്ച പുഴ കേരള -കർണാടക അതിർത്തിയിലാണ്. വന്യമൃഗങ്ങൾക്ക് ദോഷകരമാകുന്ന രീതിയിൽ സ്ഫോടക വസ്തു ഉപയോഗിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തു. 'മിസ് കേരള' മീനിനെ ബാർബ്, റെഡ്‌ലൈൻ, ചെങ്കണിയാൻ, ഡെനിസൺ, ഡോർപ്പിഡോ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഡൗകിൻസിയ ഡെനിസോണി എന്നാണ് ഈ മിനീന്‍റെ ശാസ്ത്രീയനാമം.
വലിയ വില ലഭിക്കുന്ന മത്സ്യമാണിത്. അതുകൊണ്ടുതന്നെ ഇവയെ പുഴകളിൽ നിന്ന് വ്യാപകമായി പിടിച്ച് അലങ്കാര മത്സ്യ കയറ്റുമതി ചെയ്യാന്‍ പലരും ഉപയോഗിച്ചിരുന്നു. ഈ പ്രവണത വര്‍ധിച്ചതോടെയാണ് വംശനാശ പട്ടികയിൽ മിസ് കേരള മീനും ഇടംപിടിച്ചത്. അച്ചൻകോവിലാർ, ചാലിയാർ പുഴ, ചന്ദ്രഗിരി പുഴ, ചീങ്കണ്ണി പുഴ, മഞ്ഞടുക്കം പുഴ എന്നിവ മിസ് കേരള മീനിന്റെ ആവാസ കേന്ദ്രങ്ങളാണ്. നിയമപ്രകാരം, ഈ മീനുകളെ പിടികൂടാനോ കറിവെക്കാനോ അനുവാദമില്ല.