omprakash-death

TOPICS COVERED

കര്‍ണാടക മുന്‍ ഡി.ജി.പി കൊല്ലപ്പെട്ട നിലയില്‍. ബീഹാര്‍ സ്വദേശി ഓം പ്രകാശ് (68)ആണ് കൊല്ലപ്പെട്ടത്. ശരീരമാസകലം കുത്തേറ്റ മുറിവുകളുണ്ട്. കൃത്യത്തിനു പിന്നില്‍ ഭാര്യ പല്ലവിയെന്നു പൊലീസ് കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്തു. മകളും കൃതിയും കസ്റ്റഡിയില്‍. കൊലപാതകസമയം മകളും വീട്ടിലുണ്ടായിരുന്നു. ഭര്‍ത്താവിന്‍റെ മരണം ഉറപ്പാക്കിയശേഷം രാക്ഷസനെ തീര്‍ത്തെന്ന് പറഞ്ഞ് പല്ലവി വീഡിയോ കോള്‍ മറ്റൊരു റിട്ട.ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ വീഡിയോ കോള്‍ ചെയ്തു. 

ഓംപ്രകാശിന്‍റെ സ്വത്തിനെച്ചൊല്ലിയായുള്ള തര്‍ക്കമായിരുന്നു കൊലയ്ക്കു പിന്നില്‍. ചന്ദനത്തോട്ടവും ഭൂമിയും ഓംപ്രകാശ് സഹോദിയുടെ പേരില്‍ എഴുതിക്കൊടുത്തിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നു സൂചനയുണ്ട്. ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്നും സഹായിക്കണമെന്നും 10 ദിവസം മുന്‍പ് ഐപിഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പില്‍ പല്ലവി അഭ്യര്‍ഥിച്ചിരുന്നു. കൊലയ്ക്കുശേഷം പൊലീസിനെ വിളിച്ചത് ഭാര്യ പല്ലവി തന്നെയായിരുന്നു. 1981 ബാച്ച് ഉദ്യോഗസ്ഥനായിരുന്നു‌ ഓം പ്രകാശ്. 2015 മുതല്‍ 2017 വരെ കര്‍ണാടക പൊലീസ് മേധാവിയായിരുന്നു

ENGLISH SUMMARY:

Karnataka's Former Police Chief Found Dead In Bengaluru Home