sneha-death-kannur

കണ്ണൂര്‍ പായത്ത് യുവതി ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി. കുട്ടിക്ക് തന്റെ നിറമില്ലെന്നതിന്റ പേരില്‍ ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. പായം കേളന്‍പീടിക സ്വദേശി സ്നേഹയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിന് കാരണം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്നും യുവതിയുടെ അമ്മാവന്‍

24 കാരിയായ സ്നേഹ സ്വന്തം വീട്ടിൽ ഇന്നലെയാണ് തൂങ്ങിമരിച്ചത്. മരണത്തിനു മുൻപ് ഭർത്താവ് ഫോണിൽ വിളിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതിനുശേഷം സ്നേഹ പൊട്ടിക്കരയുന്നത് വീട്ടിലുള്ളവർ കണ്ടതായി മൊഴിയുണ്ട്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡനം തുടങ്ങിയിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. പലതവണ പൊലീസിൽ പരാതിപ്പെട്ടപ്പോഴും ഒത്തുതീർപ്പാക്കപ്പെട്ടു. എന്നാൽ പീഡനങ്ങൾ അവസാനിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. ലോറി ഡ്രൈവർ ആണ് സ്നേഹയുടെ ഭർത്താവ് ജിനീഷ്. ഇരുവര്‍ക്കും മൂന്ന് വയസുള്ള കുഞ്ഞുമുണ്ട്. സ്നേഹയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ENGLISH SUMMARY:

A woman from Payam, Kannur, has died by suicide, with a note blaming her husband and his family for mental abuse. The victim's note claimed that she was tormented for the color of her child and subjected to dowry harassment. Police have arrested the husband, Jinesh, following the complaint.