സ്കൂൾ അവധിക്ക് വീട്ടിലെത്തിയ മൂന്നു പെൺകുഞ്ഞുങ്ങൾ. അമ്മയില്ലാത്ത സമയത്ത് ക്രൂരമായി ബലാത്സംഗം ചെയ്തത് 17 വയസുള്ള സ്വന്തം സഹോദരൻ. ഏറ്റവും ക്രൂരമായ പീഡനത്തിന് ഇരയായത് എട്ടു വയസ്സുള്ള പെൺകുഞ്ഞ് . പത്തനംതിട്ടയുടെ മലയോര മേഖലയിലാണ് ക്രൂരമായ പീഡനം.
വിദ്യാഭ്യാസ സ്ഥാപനത്തിൽ താമസിച്ചു പഠിക്കുന്ന 13, 12, 8 വയസ്സുള്ള മൂന്നു പെൺകുഞ്ഞുങ്ങൾ. പിതാവ് നേരത്തെ ഉപേക്ഷിച്ചു പോയതാണ്. വീട്ടിലുള്ളത് അമ്മയും സഹോദരനും. അമ്മ പല വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. സ്കൂൾ അടച്ചു സന്തോഷത്തോടെ വീട്ടിലെത്തിതായിരുന്നു അവര്‍. അമ്മ അടുത്തദിവസം ജോലിക്ക് പോയ നേരത്താണ് 17 വയസ്സുള്ള സഹോദരൻ ഉപദ്രവം തുടങ്ങിയത്. മൂന്നു പേരെയും ക്രൂരമായി ബലാത്സംഗം ചെയ്തു. പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണി. എട്ടുവയസ്സുകാരിയാണ് ഏറ്റവും ക്രൂരമായ പീഡനത്തിന് ഇരയായത്
17 വയസ്സുകാരൻ പഠനത്തിന് പോകാതെ ജോലികൾക്ക് പോവുകയാണ്. ബാലികാസദനത്തിലെ കൗൺസിലിങ്ങിലാണ് മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. വിവരമറിഞ്ഞ മൂഴിയാർ പോലീസ് കേസെടുത്തു പ്രതിയെ പിടികൂടി. ജുവനയിൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കിയ 17 വയസ്സുകാരനെ കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി. 17 വയസ്സുകാരൻ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പെൺകുട്ടികളുടെ മൊഴി വിശദമായി രേഖപ്പെടുത്തി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുതിർന്ന ആളായി പരിഗണിക്കണോ എന്ന് പോക്സോ കോടതിയാണ് തീരുമാനിക്കേണ്ടത്. സാരമായി മുറിവേറ്റ എട്ടുവയസ്സുകാരി പറഞ്ഞ് പീഡന വിവരം അമ്മയ്ക്കും അറിയാമായിരുന്നു എന്നും സംശയമുണ്ട്.