മലപ്പുറം തിരൂരില്‍ 15 കാരനെ പീഡിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമ (30) യെയാണ് തിരൂർ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ലഹരിമരുന്ന് നല്‍കി യുവതി പീഡിപ്പിക്കുകയും ഭര്‍ത്താവ് ഇതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു.
2021 മുതല്‍ കുട്ടിയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് പരാതി. മൊബൈൽ ഫോണിൽ യുവതിയുമായുള്ള നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. പലതവണ കുട്ടിയില്‍ നിന്നും പണം തട്ടുകയും ചെയ്തു. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ടറിഞ്ഞ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.
വിദ്യാർത്ഥിയെ ഉപയോഗിച്ച് മയക്കുമരുന്ന് വിൽപ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ സത്യഭാമയുടെ ഭര്‍ത്താവ് മലപ്പുറം തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക്കിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.