കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് സ്വന്തം സഹോദരിക്ക് സ്വത്ത് നൽകിയതന്ന് പൊലീസ്. അടുത്തിടെ ഓം പ്രകാശ് വാങ്ങിയ സ്ഥലം സഹോദരിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തത്. ഇതിനെ ചൊല്ലി നിരന്തരം വഴക്ക് വീട്ടിൽ ഉണ്ടായിരുന്നു. ഈ വഴക്കിനൊടുവിലാണ് ഭാര്യ പല്ലവി ഓം പ്രകാശിനെ കുത്തി വീഴ്ത്തിയത്.
ഞായറാഴ്ചയാണ് കര്‍ണാടക മുന്‍ ഡി.ജി.പിയും ബീഹാര്‍ സ്വദേശിയുമായ ഓം പ്രകാശ് (68) വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഓംപ്രകാശിന്‍റെ വയറിലും നെഞ്ചിലും ആഴത്തിലുള്ള പത്തു മുറിവുകലേറ്റു. നിലത്ത് വീണ ഓം പ്രകാശ് പിടഞ്ഞു മരിക്കുന്നത് വരെ ഭാര്യ നോക്കി നിന്നു. ആ സമയം വീട്ടിൽ ഉണ്ടായിരുന്ന മകളും ഓം പ്രകാശിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് മകളെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഓം പ്രകാശിന്റെ മൃതദ്ദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ഇതിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഭര്‍ത്താവിന്‍റെ മരണം ഉറപ്പാക്കിയശേഷം രാക്ഷസനെ തീര്‍ത്തെന്ന് പറഞ്ഞ് പല്ലവി വീഡിയോ കോള്‍ മറ്റൊരു റിട്ട.ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ വീഡിയോ കോള്‍ ചെയ്തു. ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്നും സഹായിക്കണമെന്നും 10 ദിവസം മുന്‍പ് ഐപിഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പില്‍ പല്ലവി അഭ്യര്‍ഥിച്ചിരുന്നു. കൊലയ്ക്കുശേഷം പൊലീസിനെ വിളിച്ചത് ഭാര്യ പല്ലവി തന്നെയായിരുന്നു. 1981 ബാച്ച് ഉദ്യോഗസ്ഥനായിരുന്നു ഓം പ്രകാശ്. 2015 മുതല്‍ 2017 വരെ കര്‍ണാടക പൊലീസ് മേധാവിയായിരുന്നു