തിരുവനന്തപുരം പോത്തൻകോട് ലഹരി വില്പന പൊലീസിൽ അറിയിച്ചതിന് ലഹരി മാഫിയയുടെ പരാക്രമം. കാട്ടായിക്കോണം സ്വദേശി രതീഷിന്റെ തല വെട്ടി പിളർന്നു. പൊലീസ് ഒറ്റിയതാണെന്ന് ബന്ധുക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു.
വ്യാപകമായ കഞ്ചാവ് ലഹരി വില്പനയെ കുറിച്ചാണ് സഹോദരങ്ങൾ പൊലീസിനെ അറിയിച്ചത്. ഇതിന്റെ വാശിയിൽ ആദ്യം സഹോദരങ്ങളിൽ ഒരാളെ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ടെത്തിയ രജനീഷ് പോത്തൻകോട് പൊലീസിൽ എത്തി രേഖാമൂലം പരാതി നൽകി എന്നാൽ പൊലീസ് കാര്യമായി എടുത്തില്ല പിന്നാലെയാണ് സഹോദരനായ രതീഷിനെ വാളുകൊണ്ട് തലയിൽ വെട്ടിയത് 20 തുന്നിക്കെട്ടുണ്ട്. തടയാൻ ചെന്ന രജനീഷിനെ മൺവെട്ടിയും കല്ലും കൊണ്ടാക്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ രതീഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതികൾ മെഡിക്കൽ കോളേജിൽ എത്തി നൃത്തം ചവിട്ടിയതായും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പറയുന്നു. ഇപ്പോഴാണ് പൊലീസ് വധ ശ്രമത്തിനു കേസെടുത്തത്.പോത്തൻകോട് പശു ഫാം നടത്തുന്ന സഹോദരങ്ങളാണ് ആക്രമണത്തിന് ഇരയായത്.