masjid-moral-policing

TOPICS COVERED

ആരാധനാലയ മുറ്റത്തുവച്ചു യുവതിക്കുനേരെ സദാചാര ആക്രമണം. കര്‍ണാടക ദാവനഗരയിലെ പള്ളി മുറ്റത്തുവച്ചാണ് ഒരു സംഘം യുവതിയെ വടിയും കല്ലുമായി ആക്രമിച്ചത്. യുവതിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പള്ളിക്കമ്മിറ്റി വിളച്ചതനുസരിച്ച് എത്തിയപ്പോഴായിരുന്നു ആക്രമണം. 

 

ശബിന ബാനുവെന്ന യുവതിയാണു പുരുഷ ആള്‍ക്കൂട്ടത്തിന്റ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ബന്ധുവായ നസ്രീന്‍, ഫയാസ് എന്ന നസ്രീന്റെ കൂട്ടുകാരന്‍ എന്നിവര്‍ക്കൊപ്പം പള്ളിക്കമ്മിറ്റി വിളിച്ചതനുസരിച്ചാണു ശബിന താവരീക്കര ജുമാ മസ്ജിദിലെത്തിയത്. ഇവിടെ വച്ച് ഒരു കൂട്ടം ആക്രമിക്കുകയായിരുന്നു. വടി, പൈപ്പ്, കട്ടകള്‍ എന്നിവ ഉപയോഗിച്ച് പൊതിരെ തല്ലി. കല്ലുകൊണ്ട് തലക്കടിച്ചു കൊല്ലാനും ശ്രമം നടന്നു.

നസ്രീനെയും ഫയാസിനെയും ഒന്നിച്ചു വീട്ടില്‍ കണ്ടെതിനെ തുടര്‍ന്ന് ശബിനയുടെ ഭര്‍ത്താവ് സദാചാര വിഷയമുന്നയിച്ച് പള്ളിക്കമ്മിറ്റിയിലെത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ആക്രമണത്തിനു നേതൃത്വം നല്‍കിയ മുഹമ്മദ് നിയാസ്,ഗൗസ്പീര്‍., ചാന്ദ് ബാഷ,ദസ്തഗീര്‍, റസൂര്‍ ടി.ആര്‍. ഇനായത്തുള്ള എന്നിവര്‍ അറസ്റ്റിലായി.

ENGLISH SUMMARY:

A woman was attacked with sticks and stones in a mosque courtyard in Davanagere, Karnataka, following a complaint by her husband. The incident raises serious concerns about moral policing.