cyber-crime

ഭോപ്പാലില്‍ ആപ്പ് ഉപയോഗിച്ച് അധ്യാപികയുടെ ശബ്ദം അനുകരിച്ച് വിദ്യാര്‍ഥിനികളെ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്തു. ക്ലാസ് ടീച്ചറുടെ ശബ്ദത്തില്‍ വിളിച്ച് പെണ്‍കുട്ടികളോട് തന്നെ വന്ന് കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. എസ്ടി/എസ്‌സി വിഭാഗത്തില്‍പ്പെട്ടവരാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍. സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നാണ് ഇയാള്‍ കുട്ടികളോട് പറഞ്ഞത.് ക്ലാസ് ടീച്ചറായ അര്‍ച്ചന മിസ്സ് എന്ന വ്യാജേനയെത്തിയ കോളുകള്‍ കുട്ടികള്‍ വിശ്വിക്കുക ആയിരുന്നു. 

ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തി പെണ്‍കുട്ടികളെ ബല്‍സംഗം ചെയ്തു. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെ ഏഴ് ആദിവാസി കുട്ടികളാണ് ബലാല്‍സംഗത്തിന് ഇരയായത്. ഇവരെല്ലാം 19–20 പ്രായമുള്ളവരാണ്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ കൂടെയെത്തിയ പ്രായപാര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ബലാല്‍സംഗത്തിന് ഇരയായി. പെണ്‍കുട്ടികളുടെ ഫോണുകളെല്ലാം പ്രതി കൈക്കലാക്കിയിരുന്നു. ഇവ ഇയാളുടെ താമസസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. 

അര്‍ച്ചന എന്ന ക്ലാസ് ടീച്ചറുടെ ശബ്ദത്തില്‍ വിളിച്ചതിനാല്‍ സംശയം തോന്നിയില്ലെന്നും പറഞ്ഞ സ്ഥലത്ത് എത്തി പിന്നെയും വിളിച്ചപ്പോള്‍ മകനെ അയച്ചിട്ടുണ്ടെന്നും കൂടെ വരാനും ആവശ്യപ്പെടുകയായിരുന്നു. ഇത് അനുസരിച്ച് സൈക്കിളില്‍ എത്തിയ പ്രതിക്കൊപ്പം പോയി എന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ബ്രജേഷ് പ്രജാപതി എന്ന മുപ്പത് വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ എണ്ണം ഇനിയും കൂടാമെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.