E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

എട്ടിന്റെ പണി ഡിജിറ്റൽ പ്പണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ രാജ്യത്ത് ഇപ്പം നടക്കുന്ന പോലത്തെ കാര്യങ്ങള്‍ ലോകത്തൊരിടത്തും നടന്നിട്ടുണ്ടാവില്ല. പക്ഷേ , അതൊന്നും തമാശയായിട്ടുപോലും ആര്‍ക്കും തോന്നാത്തതിലാണ് സങ്കടം. കള്ളപ്പണം മുഴുവന്‍ പിടികൂടാനെന്ന് പറഞ്ഞ് കൊണ്ടു വന്ന നോട്ടുനിരോധനത്തിന്റെ അവസ്ഥയാണ് ഏറ്റവും ഗംഭീരം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് പഴയ നോട്ട് തിരിച്ചു കൊടുക്കാനുള്ള ദിവസം കഴിഞ്ഞതു മുതല്‍ നമ്മള്‍ കാത്തിരിക്കുകയായിരുന്നല്ലോ. അതിന്റെ കണക്കറിയാന്‍. 

സുരേന്ദ്രന്‍ പറഞ്ഞ ഒരാഴ്ചയല്ല എത്രയോ ആഴ്ച കഴിഞ്ഞു. 8 മാസങ്ങള്‍ കഴിഞ്ഞു. അപ്പോഴാണ് ആ കണക്ക് പുറത്ത് വന്നത്. 

എന്നുവച്ചാല്‍ കണക്കുകൂട്ടല്‍ ഇങ്ങനെയായിരുന്നു. പിന്‍വലിച്ച ആകെ നോട്ടില്‍ എത്ര നോട്ട് തിരികെ വരുന്നു എത്ര നോട്ട് തിരികെ വരുന്നില്ല എന്ന് നോക്കുന്നു. ബിജെപിയിലെ ബുദ്ധിരാക്ഷസന്‍മാരുടെ കണക്കനുസരിച്ച് കണക്കിന്‍പെടാത്ത പണം, അഥവാ കള്ളപ്പണം തിരിച്ചു വരില്ല. കള്ളപ്പണം ആളുകള്‍ കത്തിച്ചു കളയുന്നു ഗംഗയിലൊഴുക്കുന്നു എന്നൊക്കെ അവരു തന്നെ കഥയും ഇറക്കിയിരുന്നു. അങ്ങനെ തിരിച്ചു വരാത്ത പണം രാജ്യത്തിന് സ്വന്തം. ഈ തിരിച്ചു വരാത്ത പണത്തെപ്പറ്റി സുരേന്ദ്ര മോദിക്കൊക്കെ വ്യക്തമായ കണക്കും ഉണ്ടായിരുന്നു 

എന്നിട്ടെന്തായെന്നോ? പിന്‍വലിച്ചതിന്റെ 99 ശതമാനം നോട്ടും തിരിച്ചു വന്നു. സുരേന്ദ്രന്‍ പറഞ്ഞ 3 ലക്ഷം കോടിയൊന്നുമല്ല വരാതിരുന്നത്. വെറും പതിനാറായിരം കോടി. ഈ പിന്‍വലിച്ചതിന് പകരം നോട്ടടിക്കാന്‍ തന്നെ 21 ആയിരം കോടി ചെലവായെന്നാണ് കണക്ക്. ക്യൂവില്‍ നിന്ന് ആളു മരിച്ചതും സാമ്പത്തിക രംഗം താറുമാറായതും വേറെ. ഈ ആന മണ്ടത്തരം കാണിച്ച മോദിയും മോദിയുടെ സുരേന്ദ്രനെപ്പോലെയുള്ള ശിഷ്യന്‍മാരും ഇപ്പോഴും ഉളുപ്പില്ലാതെ പൊതുപ്രവര്‍ത്തനം എന്നും പറഞ്ഞ് നടക്കുന്നുണ്ട്. വല്ലാത്ത തൊലിക്കട്ടി തന്നെ പഹയന്‍മാര്‍ക്ക് 

ഇപ്പ പറയുന്നത് , കള്ളനോട്ട് പിടിക്കാനായിരുന്നില്ല നോട്ട് നിരോധിച്ചതെന്നാണ്. ഇങ്ങനെ പോയാല്‍ ഈ സ്വച്ഛ ഭാരതൊക്കെ പൊളിഞ്ഞാല്‍ അത് നാട് വൃത്തിയാക്കാനായിരുന്നില്ല ചൂലിന്റെ കച്ചവടം കൂട്ടാനായിരുന്നെന്ന് പറയുമല്ലോ ഈ സാറുമാര്‍. ഡിജിറ്റല്‍ പണമിടപാടും ടാക്സ് പിരിവും കൂടിയെന്നാണ് വേറൊരു ന്യായം. അത് നോട്ടു നിരോധിക്കാതെയും സാധിക്കുമെന്ന് അറിയാത്ത കൊണ്ടല്ല. പറയാത്തതാണ്. ഈയിടെയായി ട്രെയിന്‍ അപകടങ്ങള്‍ കൂടുന്നുണ്ട്. അത് കുറക്കാനായി ട്രെയിന്‍ ഗതാഗതം നിരോധിക്കുമോ എന്നാണ് അറിയേണ്ടത് 

ശരിക്കു പറഞ്ഞാല്‍ രാജ്യത്തിന്റെ നടുവൊടിച്ച നോട്ടു നിരോധനത്തെപ്പറ്റി ആലോചിച്ച് വലിയ വിഷമമൊന്നും കൊണ്ടു നടക്കേണ്ടെന്നാണ് പറയാനുള്ളത്. ഒരു മണ്ടന്‍ തിരുമണ്ടനാണെന്ന് തെളിയിക്കാന്‍ രാജ്യം കൊടുത്ത വിലയായി അങ്ങ് കരുതി സമാധാനിച്ചേക്കണം. വലിയ രാജ്യമാകുമ്പോള്‍ വലിയ വില കൊടുക്കണ്ടി വരും.