E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

കണ്ണന്താനം വക ബീഫ് സ്‌പെഷൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഈ ആഴ്ചത്തെതാരം. കണ്ണന്താനം എന്നാണ് പേരെങ്കിലും തള്ളന്താനം എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. കാരണം തള്ള് ഇത്തിരി കൂടുതലാണ്. പക്ഷേ പറഞ്ഞിട്ടെന്താ. തള്ളി തള്ളി കേന്ദ്ര മന്ത്രിസഭയില്‍ വരെ എത്തിയില്ലേ. തള്ളിക്കയറുന്നു എന്ന പേര് പാവം കുമ്മനത്തിനും. കേരളത്തിന് മന്ത്രിസഭയില്‍ ഒരു പ്രതിനിധിയെ കിട്ടിയാല്‍ അത് താനായിരിക്കുമെന്ന് കുമ്മനവും വി മുരളീധരനും സുരേഷ് ഗോപിയുമൊക്കെ വിചാരിച്ചിരുന്നു. പക്ഷേ, ചരിത്രത്തിലാദ്യമായി കുമ്മനത്തെയും കുമ്മനടിച്ചാണ് കണ്ണന്താനം മന്ത്രിസഭയില്‍ കയറിക്കൂടിയത് 

വരും.വരും. വന്നു പോകും. നിലവിലെ രാജ്യസഭാംഗത്തിന് ന്യായമായും അത് മോഹിക്കാന്‍ അവകാശമുണ്ടായിരുന്നു. കോഴയും തമ്മില്‍ത്തല്ലുമായി നടക്കുന്ന കേരള ഘടകം പറയുന്നത് കേട്ട് മന്ത്രിസ്ഥാനം കൊടുക്കേണ്ടന്ന് അമിത് ഷായും മോദിയും തീരുമാനിച്ചെങ്കില്‍ തെറ്റുപറയാന്‍ പറ്റില്ല. അങ്ങനെ ,സംസ്ഥാനത്തിന് സ്വന്തമായി ഒരു കേന്ദ്രമന്ത്രിയെക്കിട്ടിയതും സംസ്ഥാനത്തെ ബിജെപിക്കാര്‍ ഏതാണ്ട് ദുഖാചരണത്തിലായിപ്പോയി. പാര്‍ട്ടി കൊടി പകുതി താഴ്ത്തിക്കെട്ടിയില്ലെന്ന് മാത്രമേയുള്ളു. എല്ലാ സ്ഥാനങ്ങളും ന്യൂനപക്ഷങ്ങള്‍ കൊണ്ടുപോകുന്നേയെന്നു പറഞ്ഞ് നിലവിളിക്കാറുള്ള ശ്രീകല ടീച്ചറൊക്കെ എവിടെയാണോ എന്തോ? ഇതുകൂടെ കണ്ടിട്ടാകണം പിണറായി അങ്ങ് മനസറിഞ്ഞ് സന്തോഷിച്ചത്. കണ്ണന്താനമാകട്ടെ ഗുരുവന്ദനത്തോടെയാണ് തുടങ്ങിയതും 

പിണറായിയുടെ സന്തോഷം കണ്ടാല്‍ സിപിഎമ്മിന് ഇന്ത്യയുടെ ഭരണം കിട്ടിയ പോലെയാണ്. കേരളത്തീന്ന് സ്വന്തം പാര്‍ട്ടിക്കാരന്‍ കേന്ദ്രമന്ത്രിയായാല്‍ കാണിക്കാത്ത സന്തോഷമായിരുന്നു ആ മുഖത്ത്. എല്ലാം രാഷ്ട്രീയമായി കാണുന്ന പിണറായിക്കിതെന്ത് പറ്റി? സുരേഷ് ഗോപിയോ കുമ്മനമോ ആയിരുന്നു മന്ത്രിയാകുന്നത് എന്ന് സങ്കല്‍പിക്കുക. ഈ സ്നേഹം കാണിക്കുമായിരുന്നോ. സത്യത്തില്‍ കണ്ണന്താനത്തിനോട് കലിപ്പാണല്ലോ ഉണ്ടാകേണ്ടിയിരുന്നത്. കാരണം 2011 തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ വരെ പേരു വച്ച ശേഷമായിരുന്നല്ലോ സിറ്റിങ് എംഎല്‍എ ആയിരുന്ന കണ്ണന്താനം കാലുമാറിപ്പോയത് 

സാധാരണ രീതിയില്‍ സ്വന്തം പക്ഷത്തു നിന്ന് എതിര്‍പക്ഷത്തേക്ക് പോകുന്നവരെ ഇങ്ങനൊന്നുമല്ല പിണറായി കൈകാര്യം ചെയ്യുന്നത്. അവരെ വിളിക്കാന്‍ പ്രത്യേക പേരുകള്‍ വരെ അദ്ദേഹം കണ്ടുപിടിച്ചിട്ടുള്ളതാണ് 

പ്രേമചന്ദ്രന് പരനാറിയെന്ന വിളി കിട്ടിയത് യുഡിഎഫിലേക്ക് പോയപ്പോഴാണ്. ഇതാണെങ്കില്‍ പിണറായിയുടെ ഭാഷയില്‍ വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടിയായ ബിജെപിയിലേക്ക്. കൂടെ നിന്ന് മറുകണ്ടം ചാടുന്നവര്‍ക്കുള്ള ശിക്ഷ മാറ്റിയെഴുതാന്‍ പാര്‍ട്ടി എപ്പഴാണോ എന്തോ തീരുമാനിച്ചത് 

കണ്ണന്താനം പക്ഷേ കുലംകുത്തിയുമല്ല പരനാറിയുമല്ല. അതുകൊണ്ട് ഇവിടെ തമ്മില്‍ തല്ലാനും വെട്ടിക്കൊല്ലാനും ആപ്പീസു കത്തിക്കാനുമൊക്കെ നടക്കുന്ന ബിജെപിയിലെയും സിപിഎമ്മിലേയും പാവം പിടിച്ച പ്രവര്‍ത്തകര്‍ ഒന്നു ശ്രദ്ധിച്ചേക്കണം. നിങ്ങളിങ്ങനെ ശത്രുത കാണിച്ചു നടന്നിട്ടൊന്നും ഒരു കാര്യവുമില്ല. അതുകൊണ്ട് നിങ്ങളും നേതാക്കള്‍ കാണിക്കുന്ന പോലെ പരസ്പരം സൗഹൃദം കാണിക്കണം. ആര്‍ എസ് എസുകാരനെ വീട്ടില്‍ വിളിച്ച് സിപിഎം കാരന്‍ സദ്യകൊടുക്കണം. തിരിച്ചും. അല്ലാതെ നേതാക്കള്‍ക്ക് മാത്രം പോരല്ലോ ചങ്ങാത്തം. തമ്മില്‍ തല്ലാന്‍ ആരെങ്കിലും ആഹ്വാനം നല്‍കിയാല്‍ പോയി പണി നോക്കാനും പറയണം 

പക്ഷേ സ്ഥാനം ഏറ്റെടുത്തതും കണ്ണന്താനത്തിന്റെ സ്വഭാവം മാറിത്തുടങ്ങി. ബീഫില്‍ തൊട്ടായിരുന്നു തുടക്കം. ബീഫൊക്കെ തിന്നാന്‍ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞായിരുന്നു തുടക്കം. 

മോദിയെ കണ്ട് ഭരണം തുടങ്ങിയപ്പോഴല്ലേ കുഴപ്പവും തുടങ്ങിയത്. കണ്ണന്താനവും സംഘിയാകാന്‍ തുടങ്ങി. അവസാനം ബീഫ് വേണ്ട വിദേശികള്‍ സ്വന്തം നാട്ടീന്ന് കഴിച്ചിട്ട് വന്നാ മതിയെന്നു വരെ പറഞ്ഞ്. പറഞ്ഞു പോകും. മോദിയെ പരിചയപ്പെട്ടാല്‍ അങ്ങനെയാണ്