എന്തിനും ഏതിനും നയവും നയ പരിപാടിയുമുള്ള പ്രസ്ഥാനമാണ് സിപിഎം. പക്ഷേ പ്രത്യയ ശാസ്ത്രവും സിദ്ധാന്തങ്ങളും പറഞ്ഞിരുന്നാൽ ഇക്കാലത്ത് മനുഷ്യരുടെ ചിന്തയ്ക്കും മനസിനും താൽപര്യങ്ങൾക്കു ഒപ്പമെത്താൻ കഴിയില്ലെന്ന് സിപിഎമ്മിനുതന്നെ തിരിച്ചറിവുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് വിശ്വാസികളുെട ശ്രീകൃഷ്ണ ജയന്തിയെ മതേതര ശ്രീകൃഷ‍്ണ ജയന്തിയാക്കാനും യോഗയ്ക്ക് മതേതര പരിപ്രേക്ഷ്യം നൽകാനും ശ്രമിക്കുന്നത്. ശരിക്കുപറഞ്ഞാൽ എന്താണ് സിപിഎമ്മിന്റെ യോഗ നയം.
ഇടതുപക്ഷം നാടുഭരിക്കുമ്പോൾ ജനം ചിലതു പ്രതീക്ഷിക്കും. അതിൽ ഏറ്റവും പ്രധാനം ഭരണ സംവിധാനത്തിലുള്ള നിയന്ത്രണമാണ്. പ്രത്യേകിച്ചും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ. ആ ചിന്ത ഒരു പക്ഷേ വ്യാമോഹമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ് തലശേരി സംഭവത്തിലെ മൗനത്തിലൂടെ.