നേരെചൊവ്വേയിൽ മനസ്സുതുറന്ന് കെപിഎസി ലളിത. താൻ അനുഭവിച്ചതുപോലെ സിനിമാലോകത്ത് ഇത്രയധികം അനുഭവിച്ച മറ്റാരുമുണ്ടെന്ന് തോന്നുന്നില്ല. ജീവിതത്തിൽ എഴുപത്തിയഞ്ച് ശതമാനവും ദുഖമാണ് ഉണ്ടായിട്ടുള്ളത്. താനൊരു കലാകാരിയായതുകൊണ്ടാണ് ദുഖങ്ങളിൽ നിന്നും കരകയറാൻ സാധിച്ചതെന്ന് കെപിഎസി ലളിത പറഞ്ഞു.
മകൻ സിദ്ദാർഥ് ആശുപത്രിയിലായ സമയത്ത് താൻ അഭിനയിച്ച ചിത്രമാണ് ചാർലി. അതുപോലെ തന്നെ ഭർത്താവ് ഭരതന്റെ മരണത്തിന് ശേഷം അഭിനയിച്ച സിനിമയാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ. ഭരതന്റെ മരണശേഷം തനിക്ക് അഭിനയിക്കാനാകുമോ എന്നുവരെ ഭയപ്പെട്ടിരുന്നു. വ്യക്തിപരമായകാര്യവും സിനിമയും ഇടകലർത്തുന്നത് ശരിയല്ല. അതിന് സാധിക്കണം. എങ്കിലും ചിലനേരം സാധാരണമനുഷ്യരെപ്പോലെ പെരുമാറേണ്ടി വരുമെന്നും കെപിഎസി ലളിത പറഞ്ഞു.