അടുക്കള മാലിന്യങ്ങൾ ഇനി ഒരു തലവേദനയല്ല. പറമ്പിലേക്ക് വലിച്ചെറിയുകയും വേണ്ട. അടുക്കളയിലേയും ഭക്ഷണമേശയിലേയും പച്ചക്കറി, മത്സ്യ-മാംസ വേയ്സ്റ്റുകളെല്ലാം ഇനി ഒരു വിഭവമാക്കി മാറ്റാവുന്ന പദ്ധതിയാണ് മാലിന്യവിനിയോഗ ടാങ്ക് മത്സ്യകൃഷി. വീടിനോട് ചേർന്ന് 5-10 ക്യുബിക്ക് മീറ്റർ വലുപ്പമുള്ള ഏത് ആകൃതിയിലും പണിയാവുന്ന ഒരു ടാങ്കാണ് ഈ മത്സ്യകൃഷിക്കു വേണ്ടത്. ടാങ്കിന്റെ അടിഭാഗം ഒരു ചട്ടിയുടെ ആകൃതിയിൽ വറണമെന്നു മാത്രം. ഈ ടാങ്കിൽ ഉയർന്ന സാന്ദ്രതയിലാണ് മത്സ്യങ്ങളെ വളർത്തേണ്ടത്. മലേഷ്യൻ കൂരി,തിലാപ്പിയ , റെഡ് ബെല്ലി തുടങ്ങി പ്രാണവായു വളരെ കുറച്ചു മാത്രം ആവശ്യമുള്ള മത്സ്യങ്ങളാണ് ടാങ്കിൽ വളർത്തുന്നത്. ഉയർന്ന സാന്ദ്രതയിൽ വളർത്തുന്നതുകൊണ്ട് തന്നെ അവശിഷ്ടങ്ങളൊന്നും മിച്ചം വരുകയുമില്ല. 8 മാസം കൊണ്ട് ഒരു കിലോ വരെ തൂക്കം ഈ മത്സ്യങ്ങൾക്കു ലഭിക്കും . ടാങ്കിലെ ജലം എന്നു പറയുന്നതും ഒരു വിഭവമാണ്. ടാങ്കിനോട് ചേർന്ന് ഒരു അടുക്കള തോട്ടം ഉണ്ടാക്കിയാൽ പച്ചക്കറികൾക്ക് ഈ ടാങ്കിലെ വളസമ്പുഷ്ടമായ ജൈവ ജലം നനയ്ക്കാനായി ഉപയോഗിക്കുകയും ചെയ്യാം . ചുരുക്കത്തിൽ അടുക്കള മാലിന്യം കൊണ്ട് മീനും പച്ചക്കറിയും ഒരു പോലെ കൃഷി ചെയ്യാം . അതു വഴി വീട്ടിലെ ആവശ്യത്തിനുള്ള മത്സ്യവും പച്ചക്കറികളും സ്വന്തമായി ഉത്പാദിപ്പിക്കുകയും ചെയ്യാം . കുട്ടനാട് കായൽ കൃഷി ഗവേഷണകേന്ദ്രത്തിലെ ഡോ. കെ. ജി. പത്മകുമാറാണ് ഈ ആശയം വികസിപ്പിച്ചെടുത്തത്.
- Home
- Nattupacha
- അടുക്കള മാലിന്യം ഇനി തലവേദനയല്ല
More in Nattupacha
-
ജാതിയിൽ പരീക്ഷണവുമായി കർഷകൻ
-
പട്ടുനൂൽ കൃഷിയുടെ സാധ്യതകള്
-
ചെറിയ മുതൽമുടക്കിൽ മുയൽ കൃഷി
-
പീച്ചിങ്ങകൃഷിയുമായി വീട്ടമ്മ
-
സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം
-
മണ്ണറിഞ്ഞ് എങ്ങനെ കൃഷി ചെയ്യാം?
-
സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ
-
മണ്ണിനും ഷിഫ്ട്
-
മണ്ണില്ലാതെയും കൃഷി ചെയ്യാം
-
വിശ്രമ ജീവിതം ആനന്തമാകാൻ കൃഷി
-
കാടകൃഷിയിൽ നേട്ടമുണ്ടാക്കി വീട്ടമ്മ
-
സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ
-
മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ട ഉദയകുമാറിന് കൃഷി നൽകിയത് നൂറുമേനി
-
പുരസ്ക്കാര നിറവിൽ ജോണിന്റെ സമ്മിശ്ര കൃഷി
-
കൃഷിയെ ജീവിതചര്യയാക്കി വീട്ടമ്മ
-
കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി
-
നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
-
നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി
-
ഹൈഡ്രോപോണിക്സ് കൃഷി
-
അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ