കൊല്ലം കരുനാഗപ്പളളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളായ ആദിലയും കൃഷ്ണവേണിയും ഒത്തിരി പുതുമകളുമായിട്ടായിരുന്നു എത്തിയത്.
വീട്ടിലെ സ്കൂളിലുമായി നടത്തുന്ന പഞ്ചക്കറി കൃഷിയിലൂടെ കിട്ടുന്ന വരുമാനം കരുനാഗപ്പളളി ക്യാപ്റ്റൻ ലക്ഷ്മി മെമ്മോറിയൽ ഹെൽത്ത് ആന്റ് പാലിയേറ്റിവ് കെയർ യൂണിറ്റിലെ അശരണരായ രോഗികളെ സഹായിക്കാനാണ് ഇവർ വിനിയോഗിക്കുന്നത്.
ആഴ്ച തോറും രോഗികളുടെ വീട് സന്ദർശിക്കുകയും അവരോടോപ്പം സമയം ചെലവഴിച്ചു കൊണ്ട് അവരുടെ മാനസികമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും ഈ കൊച്ചുമിടുക്കികൾ സമയം കണ്ടെത്തുന്നു. പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാനും ബോധവത്കരണമുണ്ട്. ടെറസിന്റെ മുകളിലാണ് ഇവരുടെ കൃഷി.
പുതിയ തലമുറയിലെ കുട്ടികൾ കഴിക്കാത്ത പഴങ്കഞ്ഞി അനുഭവവേദ്യമാക്കുകയായിരുന്നു പഴങ്കഞ്ഞി കടയിലൂടെ. കാന്താരിമുളക്, ചമ്മന്തി, അച്ചാർ, ഇഞ്ചികറി, ഉണക്കമീൻ ചുട്ടത്, കൊണ്ടാട്ടം, നാടൻ തൈര് തുടങ്ങിയവ പഴക്കഞ്ഞിക്കൊപ്പം കടയിൽ വിളമ്പുന്നു. കൗമാരപ്രായത്തിലുളള കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും ആർത്തവകാലത്തെ ബുദ്ധിമുട്ടുകളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്ടർമാരുടെയും മുതിർന്നവരുടെയും സേവനം ഉറപ്പു വരുത്തുന്ന കുമാരി പ്രോജക്ടും കയ്യടി നേടി.