E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 11:16 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

നാടിന്‍റെ നിറമുള്ള കാഴ്ചകളുമായി പൊന്നോണക്കാഴ്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാട്ടോര്‍മകളിലേക്കുള്ള പ്രവാസി മലയാളികളുടെ തിരിച്ചുപോക്കായിരുന്നു മലയാള മനോരമ ഒരുക്കിയ പൊന്നോൡണ കാഴ്ച. തിരുവാതിരയും പൂക്കളവും പായസവും എല്ലാമായി മലയാളത്തിന്‍റെ പെരുമയെ പ്രവാസികള്‍ആഘോഷമാക്കി. കേരള കോളജ് ഫ്രണ്ട്സുമായി സഹകരിച്ചായിരുന്നു ഈ പൊന്നോണക്കാഴ്ച

ആഘോഷങ്ങളുടെയും ഓര്‍മകളുടെയും കുടമാറ്റം. പ്രവാസത്തില്‍നിന്ന് മലയാണ്‍മയിലേക്കൊരു തിരിച്ചു നടത്തം. മങ്കമാരും ധനുമാസത്തിരുവാതിരയും പൂവിളിയും പായസ മധുരവുമെല്ലാം നിറഞ്ഞ നാട്ടുകാഴ്ചകള്‍... മനസില്‍കോറിയിടാന്‍ഒരുപിടി നല്ല ഓര്‍മ ചിത്രങ്ങള്‍. അതായിരുന്നു മലയാള മനോരമ ഒരുക്കിയ പൊന്നോണക്കാഴ്ച.

ദേവാലയം എന്ന ചിത്രത്തിലെ പ്രശസ്തമായ പ്രാര്‍ഥനാ ഗാനത്തോടെയാണ് പൊന്നോണക്കാഴ്ചകള്‍ക്ക് തിരി തെളിഞ്ഞത്. പ്രശസ്ത നര്‍ത്തകി ശ്രീദേവി ഉണ്ണിയാണ് ആഘോഷങ്ങള്‍ക്ക് തിരി തെളിച്ചത്. 

ധനുമാസ കുളിരയലയിലെ കാഴ്ചകളുടെ തനിയാവര്‍ത്തനവുമായി മലയാളി മങ്കമാര്‍ചുവടു വച്ച തിരുവാതികളിയോടെയാണ് പൊന്നോണ കാഴ്ചകളിലേക്ക് മിഴി തുറന്നത്. പതിനേഴ് പ്രവാസി സംഘങ്ങള്‍നാടന്‍ശീലുകളുടെ ആരോഹണാവരോഹണങ്ങളില്‍കൈകൊട്ടി മല്‍സരിച്ചു. വിഘ്നങ്ങളകറ്റാനുള്ള ഗണേശസ്തുതിയോടെ ചുവട് വച്ച  ദുബായിലെ സൗഹൃദം കൂട്ടായ്മക്കായിരുന്നു തിരുവാതിരകളിയില്‍ഒന്നാം സ്ഥാനം.

തിരുവാതിരയുടെ അലയൊലി അടങ്ങും മുന്പ് തന്നെ പായസത്തിന്‍റെ മധുരം മല്‍സരവേദിയിലെങ്ങും നിറഞ്ഞിരുന്നു.  ഈന്തപ്പഴവും കരിക്കും തക്കാളിയും മാത്രമല്ല, കാന്താരിയും വെറ്റിലയും ഉള്ളിയും വരെ തനിഗുണം മാറ്റി വച്ച് തളികയില്‍തിളങ്ങി. അക്ഷരാര്‍ഥത്തില്‍രുചിയുടെ ആറാട്ട്. പായസത്തിലെ പുലികളെയെല്ലാം തോല്‍പിച്ച് ഒന്നാമതെത്തിയത് മൈത്രി എന്ന കൊച്ചുമിടുക്കി. കൊച്ചുകുട്ടികളുടെ ചിത്രരചനാ മല്‍സരം അക്ഷരാര്‍ഥത്തില്‍കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. കുസൃതിച്ചിരിയോടെ കുഞ്ഞുമാവേലിയും പൂക്കളമൊരുക്കുന്ന കൊച്ചുകൂട്ടുകാരും തുമ്പിക്കൂട്ടങ്ങളുമെല്ലാം ക്യാന്‍വാസില്‍പൊന്നോണം മനോഹരമാക്കി.

ഇത്തിരിവട്ടത്തില്‍ഒത്തിരിപ്പൂക്കാലം തീര്‍ക്കുന്ന പൂക്കളങ്ങളാണ് പൊന്നോണ കാഴ്ചയില്‍ഒരുങ്ങിയത്. കേരളത്തിന്‍റെ അങ്ങളോമിങ്ങോളമുള്ള സംസ്കാരിക വൈവിധ്യത്തിന്‍റെ നേര്‍ക്കാഴ്ചകള്‍കൂടിയായിരുന്നു ഈ പൂക്കളങ്ങള്‍. 

കേരള കോളജ് ഫ്രണ്ട്സിന്‍റെ നേതൃത്വത്തില്‍ഒരുക്കിയ സംസ്കാരിക ഘോഷയാത്ര ആഘോഷങ്ങളെ ആവേശത്തില്‍നിറച്ചു. പ്രവാസി മങ്കമാര്‍ചുവട് വച്ച മലയാളി മങ്ക മല്‍സരം അഴകിന്‍റെയും അറിവിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും മല്‍സരവേദിയായിരുന്നു. 42 മങ്കമാര്‍അണിനിരന്ന മല്‍സരത്തില്‍ദൗര്‍ഭാഗ്യത്തിന്‍റെ പേരുദോഷമുള്ള പതിമൂന്നാം നന്പര്‍ചോദിച്ച് വാങ്ങിയ ആതിരയ്ക്കായ്ക്കായിരുന്നു കിരീടം. 

പ്രവാസത്തില്‍പിറകില്‍വിട്ടുപോന്ന അനുഭവങ്ങളെയും സംസ്കാരങ്ങളെയും നെഞ്ചോട് ചേര്‍ക്കാനുള്ള അനുഭവം കൂടിയായിരുന്നു ഈ പൊന്നോണക്കാഴ്ചകള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :