ഷാർജയുടെ നവരാത്രികളെ സംഗീതസാന്ദ്രമാക്കുകയാണ് ഏകത. തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിന്റെ മാതൃകയിലാണ് ഷാര്ജയില്ഏകത നവരാത്രി സംഗീതോല്സവം ഒരുക്കുന്നത്.
കര്ണാടക സംഗീതത്തിന്റെ ആസ്വാദനാനുഭൂതികള്സംഗീതപ്രേമികള്ക്ക് സമ്മാനിക്കുകയാണ് ഈ നവരാത്രികള്. ഇന്ത്യയിലെയും ഗള്ഫിലെയും ഒട്ടേറെ അനുഗ്രഹീത കലാകാരന്മാര്ഏകതയുടെ വേദിയിലെത്തി. സ്വാതി തിരുനാളിന്റെ കീര്ത്തനങ്ങള്ക്ക് പ്രാമുഖ്യം നല്കുന്നതാണ് ഇത്തവണത്തെ ഏകതാ സംഗീതോല്സവം. ഒപ്പം സരസ്വതീ സ്തുതികള്‍ക്കും ദുർഗാ സ്തുതികള്ക്കും പ്രധാന്യം നല്കുന്നു.
തിരുവനന്തപുരത്തെ നവരാത്രി സംഗീതോല്സവത്തിന്റെ ചിട്ടവട്ടങ്ങള്പൂര്ണമായി പാലിക്കുന്നു എന്നുള്ളതാണ് ഷാര്ജയിലെ നവരാത്രി മണ്ഡപം സംഗീതോല്സവത്തെ വേറിട്ടതാക്കുന്നത്. നാട്ടില്നിന്നെത്തുന്ന കലാകാരന്മാര്ക്കും ചിട്ടവട്ടങ്ങളില്പൂര്ണതൃപ്തി.
മുതിര്ന്ന സംഗീതജ്ഞര്ക്കൊപ്പം യുവപ്രതിഭകള്ക്കും അവസരം നല്കുകയാണ് ഏകത. ഭാവിയുടെ വാഗ്ദാനങ്ങളായ ഒട്ടേറെ പ്രതിഭകള്ഏകതയിലൂടെ ഉയര്ന്നു വരുന്നു. പുതുതലമുറയെ സംഗീതലോകത്തേക്ക് കൂടുതല്അടുപ്പിക്കാനും ഏകത വഴിയൊരുക്കുന്നു
സംഗീതാസ്വാദകരുടെ അകമഴിഞ്ഞ പിന്തുണയും പ്രോല്സാഹനവുമാണ് ഏകതാ നവരാത്രി മണ്ഡപ സംഗീതോല്സവത്തിന്റെ വിജയരഹസ്യം. സംഗീതജ്ഞരായ ഡോക്ടര്കെ ഓമനക്കുട്ടി, കൈതപ്രം വിശ്വനാഥന്, വയലിന്വിദ്വാന്പ്രൊഫസര്ഈശ്വര വര്മ, മൃദംഗം വിദ്വാന്പ്രൊഫ പാറശ്ശാല രവി, ഘടം വിദ്വാന്തൃപ്പുണിത്തുറ എന്രാധാകൃഷ്ണന്, മുഖശംഖ് വിദ്വാന്നെയ്യാറ്റിന്കര കൃഷ്ണന്എന്നിവരുടെ നേതൃത്വത്തില്ഇരുനൂറ്റമ്പതോളം കലാകാരന്മാരാണ് സംഗീതോല്സവത്തെ സജീവമാക്കുന്നത്. ഡോക്ടര്കെ.ഓമനക്കുട്ടിയെ ഏകത പ്രവാസി ഭാരതരത്ന പുരസ്കാരം നല്കി ആദരിക്കുകയും ചെയ്യുന്നു.
സംഗീത വിദ്യാര്ഥികള്ക്ക് അരങ്ങേറ്റത്തിനും വിദ്യാരംഭം കുറിക്കുന്നതിനും ഏകത അവസരമൊരുക്കുന്നുണ്ട്. വീണാ അഭിലാഷ്, സഞ്ജയ് ശ്രീറാം, ശുതി പ്രദീപ്, സന്നി പ്രദീപ് സുപര്ണ ജയദേവ് എന്നിവരാണ് ഇത്തവണത്തെ സംഗീതോല്സവത്തില്ശ്രദ്ധേയരായ പുതുതലമുറക്കാര്. ഭാരതത്തിന്റെ സംഗീതപാരന്പര്യവും വരുംതലമുറയ്ക്കു കൂടി പകര്ന്നു നല്കുക എന്ന ലക്ഷ്യവും ഈ സംഗീതോല്സവത്തിനുണ്ട്.