E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ദഫ്മുട്ടുമായി മലയാളിക്കൂട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇസ്്ലാമിന്‍റെ തനത് കലാരൂപമാണ് ദഫ്മുട്ട്. ദഫ്മുട്ടിന്‍റെ തനിമ ഒട്ടും ചോരാതെ ഗള്‍ഫില്‍ കൊട്ടിക്കയറുകയാണ് കാസര്‍കോട് നിന്നുള്ള മലയാളി സംഘം. ഇത്തവണത്തെ പെരുനാള്‍ ആഘോഷം ദഫിന്‍റെ താളത്താല്‍ ഗംഭീരമാക്കുകയാണ് ഈ മലയാളിക്കൂട്ടം.

നൂറ്റാണ്ടുകളുടെ ചരിത്രവും പഴക്കവും പാരമ്പര്യവുമുണ്ട് ദഫ്മുട്ടിന്. വിവിധ നാടുകളില്വ്യത്യസ്ത പേരുകളുണ്ടെങ്കിലും ദഫിനാണ് കൂടുതല്പ്രചാരം. രണ്ടായിരം വര്ഷങ്ങള്ക്ക് മുന്പ് ഈജിപ്തില്നിന്ന് ഉദ്ഭവിച്ച് വിവിധ രാജ്യങ്ങളിലൂടെയും രാജ്യക്കാരിലൂടെയും കേരളത്തിലെത്തിയപ്പോള്രൂപപ്പെട്ട കേരള ശൈലിക്ക് അണുകിട വ്യത്യാസമില്ലാതെ അവതരിപ്പിക്കുകയാണ് ഈ മലയാളി സംഘം. 

മൂളിയാര്പഞ്ചായത്തിലെ ആലൂര്, മുണ്ടക്കയം, ബാവിക്കര പ്രദേശത്തുകാരായ ഇരുപതോളം യുവാക്കളാണ് യുഎഇ നിവാസികള്ക്ക് ദഫില്പഴമയുടെ തനിമ സമ്മാനിക്കുന്നത്. ആലൂരിലെ നുസ്രത്തുല്ഇസ്ലാം ദഫ് സംഘമെന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് മൂന്നു വര്ഷംമുന്പ് യുഎഇയില്പിറവിയെടുത്തത്.

സംഗീതത്തിന്റെ താളത്തിനനുസരിച്ച് നിന്നും  ഇരുന്നും ഇടത്തോട്ടും വലത്തോട്ടും മുന്നോട്ടും പിന്നോട്ടും ചാഞ്ഞും ചരിഞ്ഞും ദഫില്താളമിടുന്നതിലൂടെ ഇസ്ലാമിക ചരിത്രത്തിലേക്കാണ് സന്ദര്ശകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. എല്ലാ രംഗത്തുമെന്നപോലെ ദഫിലും ന്യൂജനറേഷന്കടന്നുകയറ്റമുണ്ടെങ്കിലും തനിമയെ സംരക്ഷിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഇവര്പറയുന്നു.

സ്റ്റേജ് പരിപാടികളുടെ പരിമിതിയനുസരിച്ച് എട്ട്, പത്ത്, പന്ത്രണ്ട് അംഗങ്ങള്അണിനിരക്കും.  ഈണത്തിനനുസരിച്ച് താളവും ചുടവും മുറുകുന്നത് കലാസ്വാദകരെ ഏറെ ആകര്ഷിക്കുന്നു.

മാപ്പിളപ്പാട്ടിനും കലയ്ക്കും സ്വന്തമായ നിയമവും താളവുമുണ്ട്. എന്നാല്പരമ്പരാഗതമായി കൈവന്ന വഴി മാത്രമേ ഇവര്ക്ക് വശമുള്ളൂ. ആ പാരമ്പര്യ കലയുടെ സംരക്ഷണത്തിനായി മറുനാട്ടിലെ ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തുന്നു ഇവര്. യുഎഇയിലെ വിവിധ എമിറേറ്റിലുള്ളവര്അവധി ദിവസങ്ങളില്ദഫ്മുട്ടിന്റെ പരിശീലനത്തിനായി ഒരിടത്ത് ഒത്തുചേരുന്നത്. 

നാട്ടില്നിന്ന് പഠിച്ചെത്തിയവരാണ് ഏറെയും. എങ്കിലും എ.ടി മുഹമ്മദിന്റെ നേതൃത്വത്തില്ചിട്ടയായ പരിശീലനം നടത്തിയാണ് പൊതുവേദികളില്ചുവടുവയ്ക്കുന്നത്.  അംഗങ്ങളില്പലരും നാട്ടില്യുവജനോല്സവ വേദികളില്തിളങ്ങി സമ്മാനം നേടിയവരുമാണെന്ന പ്രത്യേകതയുമുണ്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :