വിവിധ രാജ്യങ്ങളുടെ കറൻസികൾ ശേഖരിച്ച് ചരിത്രത്തിൻറെ കാവലാളാവുകയാണ് ചങ്ങരകുളം മൂക്കുതല സ്വദേശി അംജദ്. . 230 രാജ്യങ്ങളുടെ അത്യപൂര്‍വ നാണയങ്ങളും 120 രാജ്യങ്ങളിലെ സ്റ്റാംപുകളുമാണ് അംജദിന്‍റെ ശേഖരത്തെ സവിശേഷമാക്കുന്നത്.
ഇന്ത്യയില്‍ നാട്ടുരാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന അപൂര്‍വ നാണയങ്ങൾ... ഡച്ച്, ഫ്രഞ്ച്, ബ്രിട്ടൻ, പോർച്ചുഗീസ് അധിപത്യകാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന നാണയങ്ങൾ... ഇന്ത്യ, അമേരിക്ക, യു.എഇ രാജ്യങ്ങള്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇറക്കിയ നാണയങ്ങൾ തുടങ്ങി 230 രാജ്യങ്ങളിലെ കറന്‍സികളുടെ ചരിത്രം അംജദിന്‍റെ കൈകളില്‍ ഭദ്രം.
യു.എ.ഇയുടെ നാണയ ചരിത്രത്തിലേക്കും അംജദിന്‍റെ ശേഖരം വെളിച്ചം വീശുന്നു. 1966ൽ ദുബായും ഖത്തറും ചേര്‍ന്ന് പുറത്തിറക്കിയ 50 ദിർഹമിന്‍റെ ഒറ്റനാണയം, പ്രത്യേക സന്ദർഭങ്ങളിൽ ഇറക്കിയ ഒരു ദിർഹമിന്‍റെ നാണയങ്ങളും കൂട്ടത്തിലുണ്ട്. ജോർജ് അഞ്ചാമന്‍റെയും ആറാമന്‍റെയും ചിത്രങ്ങളോട് കൂടിയ അപൂർവ വെള്ളി നാണയങ്ങളും.
വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന 23 രാജ്യങ്ങളിലെ തപാല്‍ സ്റ്റാംപുകളും നിധിപോലെ സൂക്ഷിക്കുകയാണ് ഇദ്ദേഹം. ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാലായിരത്തോളം സ്റ്റാമ്പുകളും ഇതില്‍ ഉള്‍പെടും. ഇലക്ട്രോണിക് യുഗത്തില്‍ പരമ്പരാഗത കത്തിടപാടുകള്‍ ഇല്ലാതായപ്പോള്‍ പഴയകാല സ്റ്റാംപുകള്‍ പുതു തലമുറയ്ക്ക് ചരിത്രത്തിലേക്കുള്ള സൂചകങ്ങളാവും.
മുന്‍ പ്രവാസിയായ അച്ഛന്‍ അബ്ദുറഹ്മാനില്‍നിന്ന് പ്രചോദനമുള്‍കൊണ്ടാണ് അംജദ് നാണയ ശേഖരത്തില്‍ ആകൃഷ്ടനായത്. വര്‍ഷങ്ങളായുള്ള തന്‍റെ ശേഖരം കൈമാറിയാണ് അബ്ദുറഹ്മാന്‍ മകനെ പ്രോത്സാഹിപ്പിച്ചത്. ആറു വര്‍ഷത്തിനിടെ ശേഖരം മൂന്നു മടങ്ങ് വര്‍ധിപ്പിക്കാനായ ചാരിതാര്‍ഥ്യത്തിലാണ് അംജദ്.
അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അംജദിന്‍റെ നാണയ-സ്റ്റാംപ് ശേഖരം വിപുലപ്പെടുത്തുന്നതില്‍ സുഹൃത്തുക്കള്‍ക്കും പങ്കുണ്ട്. നാണയ-സ്റ്റാംപ് ചരിത്രത്തിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കുംവിധം പ്രദര്‍ശിപ്പിക്കുകയാണ് അംജദിന്‍റെ ലക്ഷ്യം.