E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ശ്യാം ഭാട്ടിയ ക്രിക്കറ്റ് മ്യൂസിയം ജുമൈറ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ അതിന്‍റെ തീര്‍ഥാടന കേന്ദ്രമാണ് ദുബായ് ജുമൈറയിലുള്ള ശ്യാം ഭാട്ടിയയുടെ ക്രിക്കറ്റ് മ്യൂസിയം. ക്രിക്കറ്റിന്‍റെ 150 വര്‍ഷത്തെ ചരിത്രമാണ് ഈ മ്യൂസിയത്തിന്‍റെ ചുമരുകളില്‍ നിറയുന്നത്. സര്‍ ഡബ്ല്യൂ ജീ ഗ്രേസ് മുതല്‍ വിരാട് കോഹ്്ലി വരെ നീളുന്ന പ്രൗഡമായ പാരന്പര്യത്തിന്‍റെ കാഴ്ചകളുണ്ട് ഈ മ്യൂസിയത്തില്‍.

ഇത് ക്ഷേത്രമാണ്. ക്രിക്കറ്റിന്‍റെ ക്ഷേത്രം. ക്രിക്കറ്റ് ദൈവങ്ങളുടെ അദൃശ്യസാന്നിധ്യം ഇവിടെ അനുഭവിച്ചറിയാം. ക്രിക്കറ്റ് ചരിത്രത്തിന്‍റെ തിരുശേഷിപ്പുകള്‍ കണ്ടറിയാം. ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ഈ മുറിയിലേക്കെത്തും തീര്‍ഥാടകരായി... തൂണിലും തുരുന്പിലും ക്രിക്കറ്റ് മാത്രമാണിവിടെ. ക്രിക്കറ്റിന്‍റെ ചരിത്രസത്യങ്ങളാണ് ഈ ചുവരുകള്‍ നിറയെ. ഇതാണ് ശ്യാം ഭാട്ടിയയുടെ ക്രിക്കറ്റ് മ്യൂസിയം. 

ഭാട്ടിയക്ക് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്നേഹമാണ് ഈ മ്യൂസിയത്തിന്‍റെ ജീവന്‍. ശ്യാം ഭാട്ടിയയുടെ മ്യൂസിയത്തില്‍ തങ്ങളുടേതായി എന്തെങ്കിലും ഒന്നു വേണമെന്നത് എല്ലാ താരങ്ങളുടെയും സ്വപ്നമാണ്. അതുകൊണ്ട് തന്നെ അവര്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട ക്രിക്കറ്റ് ഓര്‍മകളില്‍ ചിലത് ഭാട്ടിയക്ക് സമ്മാനിച്ചിട്ടുണ്ട്. വിവ് റിച്ചാര്‍ഡ്സ് ലോകകപ്പ് വിജയിച്ചപ്പോള്‍ ധരിച്ച ബ്ലേസറും, നൂറാം ടെസ്റ്റില്‍ ഗ്രെയിം സ്മിത്ത് ധരിച്ച ഷൂസുകളുമൊക്കെ അങ്ങനെയാണ് ഈ മ്യൂസിയത്തിലേക്ക് എത്തിയത്.

ക്രിക്കറ്റിന്‍റെ ഈ ക്ഷേത്രത്തിലെ ശ്രീകോവിലാണ് സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍റെ ഈ ബാറ്റും വെങ്കല പ്രതിമയും. ബ്രാഡ്മാന്‍ ഉപയോഗിച്ചിരുന്ന ബാറ്റ് ലേലത്തില്‍ പിടിച്ച് ഭാട്ടിയക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ മകന്‍. 

വിവിധ താരങ്ങള്‍ ഒപ്പുവച്ച നൂറുകണക്കിന് ക്രിക്കറ്റ് ബാറ്റുകളാണ് മ്യൂസിയത്തിലെ ആകര്‍ഷണം. ഒപ്പുവച്ച താരത്തിന്‍റെ ചിത്രവും, കരിയര്‍ സ്റ്റാറ്റിസ്റ്റിക്സും ഈ ബാറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ മികച്ച ഇന്നിങ്സുകളെ കുറിച്ചു ഓരോ താരങ്ങളുടെയും ഓര്‍മകള്‍ അവരുടെ ഛായചിത്രങ്ങള്‍ക്കൊപ്പം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

1880കള്‍ മുതലുള്ള ക്രിക്കറ്റിന്‍റെ ചരിത്രം ഈ ചുവരുകളിലുണ്ട്. ഓരോ ടീമുകളുടെയും പ്രകടനങ്ങളുടെ കണക്കുകള്‍.. ഒപ്പം എല്ലാ ടീമുകളുടെയും ക്യാപ്റ്റന്‍മാരുടെ ചിത്രമടക്കമുള്ള വിശദാംശങ്ങള്‍. ഓരോ കാലഘട്ടത്തിലും രാജ്യാന്തര ക്രിക്കറ്റില്‍ മികവു പുലര്‍ത്തിയ താരങ്ങള്‍... അവരുടെ പ്രകടനങ്ങള്‍... എല്ലാമുണ്ട് ഇവിടെ.

ക്രിക്കറ്റിനെ കുറിച്ച് രചിക്കപ്പെട്ട ഒട്ടേറെ പുസ്തകങ്ങളും ശ്യാം ഭാട്ടിയയുടെ ശേഖരത്തിലുണ്ട്. 1851 മുതലുള്ള പുസ്തകങ്ങളുണ്ട് ഇതില്‍. പഴയകാല മല്‍സരങ്ങളുടെ അപൂര്‍വ വീഡിയോകളും ഈ മ്യൂസിയത്തില്‍ കാണാം. 

ക്രിക്കറ്റിനെ സാമൂഹ്യസേവനത്തിനും ഉപയോഗപ്പെടുത്തുന്നുണ്ട് ഇദ്ദേഹം. ക്രിക്കറ്റ് ഫോര്‍ കെയര്‍ എന്ന ഇദ്ദേഹത്തിന്‍റെ സംരഭം കേരളം മുതല്‍ ജപ്പാനും സിംബാബ്വെയും വരെയുള്ള സ്ഥലങ്ങളില്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്നു. യുഎഇയിലെ വളര്‍ന്നു വരുന്ന താരങ്ങള്‍ക്കായി ശ്യാം ഭാട്ടിയ അവാര്‍ഡും കഴിഞ്ഞ പതിനേഴ് വര്‍ഷമായി നല്‍കിവരുന്നു. 

ദുബായിലെത്തുന്ന ക്രിക്കറ്റ് താരങ്ങളാരും ശ്യാം ഭാട്ടിയെയും അദ്ദേഹത്തിന്‍റെ മ്യൂസിയവും സന്ദര്‍ശിക്കാതെ മടങ്ങാറില്ല. ഓരോ സന്ദര്‍ശനങ്ങളും ഓരോ അനുഭവങ്ങളാണ് ഈ താരങ്ങള്‍ക്ക് സമ്മാനിക്കുന്നത്.

ഉരുക്ക് വ്യാപാരിയാണെങ്കിലും ഉരുക്കിനേക്കാളും കരുത്തുണ്ട് ഭാട്ടിയയുടെ ക്രിക്കറ്റ് സ്നേഹത്തിന്. ക്രിക്കറ്റാണ് തനിക്കെല്ലാം നല്‍കിയതെന്ന് ഈ പഴയകാല താരം പറയും. ക്രിക്കറ്റിനുള്ള ഭാട്ടിയയുടെ തിരിച്ചു നല്‍കലാണ് ഈ ഓര്‍മകള്‍.