E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ചായപ്രേമികളുടെ സ്വര്‍ഗം; ഖാലിദിയയിലെ ഗ്രീന്‍ ടീ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു നല്ല ചായ. അതു മതി ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം ഉഷാറാക്കാന്‍. ചായപ്രേമികള്‍ നിര്‍ബന്ധമായി സന്ദര്‍ശിക്കേണ്ട ഒരിടമാണ് ഇനി പരിചയപ്പെടുത്തുന്നത്. അബുദാബി ഖാലിദിയയിലെ ഗ്രീന്‍ ടീ. വ്യത്യസ്തമായ ചായകളുടെ രുചിലോകമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. 

ആവി പറക്കുന്ന ഒരു കപ്പ് ചായ. ഇതില്‍ നിന്നാണ് മലയാളിയുടെ ഒരു ദിവസം തുടങ്ങുന്നത്. ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം ചായ ഒരു ദിവസത്തെ കുറിച്ച് ആലോചിക്കാനേ പറ്റില്ല. എന്നാല്‍ പല നാട്ടിലും ചായക്ക് പല രുചിയാണ്. പല രുചികളുള്ള പല നാട്ടില്‍ നിന്നുള്ള ചായകള്‍ ഒരു കുടക്കീഴില്‍ നല്‍കുന്ന ഒരു സ്ഥാപനമുണ്ട്. അബുദാബിയില്‍.

ഇത് ഗ്രീന്‍ ടീ... അബുദാബി ഖാലിദിയയിലെ ഈ ചായക്കട ചായപ്രേമികളുടെ സ്വര്‍ഗമാണ്. അറുപത്തിയഞ്ചിലധികം വ്യത്യസ്ത രുചിയുള്ള ചായകളാണ് ഇവിടെയുള്ളത്. പലനാടിന്‍റെയും രുചിയും ഗുണവുമുള്ള ചായകള്‍. കടയുടെ പേരില്‍ തന്നെയുള്ള ഗ്രീന്‍ ടീ കുടിക്കാനാണ് ഇവിടെ അധികം പേരും എത്തുന്നത്. തേയില ആവിയില്‍ വേവിച്ചുണ്ടാക്കുന്ന ഗ്രീന്‍ ടീയ്ക്ക് സ്വാദും ഗുണവും ഏറെ... ആരോഗ്യത്തിനും ഉത്തമം.

പാലും വെള്ളവും സമാസമം ചേര്‍ത്ത് തയാറാക്കുന്ന ഇന്ത്യന്‍ കടക്കിനും ആവശ്യക്കാര്‍ ഏറെ. കല്‍ക്കദിയ, സഹലബ് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു സ്പെഷല്‍ ചായകള്‍.

കേരളത്തില്‍ നിന്ന് കൊണ്ടുവരുന്ന നാടന്‍ ഇ‍ഞ്ചിയും ഗ്രാന്പുവും കുരുമുളകും ചേര്‍ത്ത് തയാറാക്കുന്ന മസാല ചായയുടെ രുചി ഒന്നു വേറെ തന്നെ. ഇതിനു പുറമേ പിസ്തയും ബദാമും ചേര്‍ത്ത് തയാറാക്കുന്ന കശ്മീരി ചായയും രുചിയുടെ രാജാവാണ്.

ആറു വര്‍ഷം മുന്പ് നാദാപുരം സ്വദേശി മൊയ്തു ഹാജിയുടെ മേല്‍നോട്ടത്തിലാണ് ഈ ചായക്കടയ്ക്ക് തുടക്കമിട്ടത്. ഒരു ദിവസം 1500ല്‍ അധികം ചായകള്‍ ഇവിടെ നിന്ന് ചെലവാകുന്നു. ഒരു ഗ്ലാസ് ചായ കുടിച്ച്, അതിന്‍റെ സ്വാദ് ഇഷ്ടപ്പെടുന്നവര്‍ ഫ്ളാസ്കിലും മറ്റുമായി കൂടുതല്‍ ചായകള്‍ വാങ്ങി കൊണ്ട് പോകുന്നത് പതിവു കാഴ്ച. 

ചൂടുകാലം മാറി തണുപ്പ് ആകുന്നതോടെ ഇവിടെ ചുക്കുകാപ്പിക്കും ആവശ്യക്കാരേറെ. നാട്ടില്‍ പ്രത്യേകം തയാറാക്കി കൊണ്ടുവരുന്ന ചുക്കു പൊടി ഉപയോഗിച്ചാണ് ഇവിടുത്തെ സ്പെഷല്‍ ചുക്കുകാപ്പി തയാറാക്കുന്നത്. ചുക്കുകാപ്പിക്ക് പുറമേ വ്യത്യസ്ത തരം കാപ്പികളും ഇവിടെയുണ്ട്. 

ഇവിടുത്തെ രുചിയുടെ മാന്ത്രികതയില്‍ പതിവായി എത്തുന്നവര്‍ ഏറെ. സ്വദേശികളും വിദേശികളുമടക്കം. ചായയുടെ പുതു രുചികള്‍ അന്വേഷിക്കുന്നവരെ എപ്പോഴും സ്വാഗതം ചെയ്യുകയാണ് ഖാലിദിയയിലെ ഈ കൊച്ചുകട.