E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഗള്‍ഫ് യുദ്ധത്തിന് 27 വയസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മധ്യപൂര്‍വദേശത്തിന്‍റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയ ഗള്‍ഫ് യുദ്ധത്തിന് 27 വയസ്. 1990 ഓഗസ്റ്റ് രണ്ടിനാണ് കുവൈത്തിനു നേരെ ഇറാഖ് സൈന്യം ആക്രമണം നടത്തിയത്. എന്നാല്‍ ആറു മാസങ്ങള്‍ക്ക് ശേഷം ഇറാഖിന്‍റെ പതനത്തോടെ യുദ്ധം അവസാനിക്കുകയും ചെയ്തു. 

1990 ഓഗസ്റ്റ് രണ്ട്. കുവൈത്ത് ജനതയുടെ മനസിലെ കറുത്ത ഓര്‍മകളാണ് ആ രാത്രിയും പ്രഭാതവും. നിനച്ചിരിക്കാതെ സദ്ദാമിന്‍റെ സൈന്യം അതിര്‍ത്തികള്‍ കടന്ന് കുവൈത്തിലേക്ക് ഇരച്ചു കയറിയ രാത്രി. വെടിയൊച്ചകളിലേക്കും സ്ഫോടനശബ്ദങ്ങളിലേക്കുമായിരുന്നു ആ പ്രഭാതം ഉണര്‍ന്നത്. ഒരു ലക്ഷത്തോളം വരുന്ന ഇറാഖി സൈന്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ദുര്‍ബലരായ കുവൈത്തി പടയ്ക്കായില്ല. ഒറ്റരാത്രി കൊണ്ട് തന്നെ കുവൈത്ത് സദ്ദാമിന്‍റെ കൈപ്പിടിയിലായി. 

കുവൈത്ത് യുദ്ധത്തിന്‍റെ ആശങ്കകള്‍ കടലിനിപ്പുറം കേരളത്തിലും അലയടിച്ചു. ആയിരക്കണക്കിന് മലയാളികള്‍ ജോലിയും സന്പാദ്യവും ഉപേക്ഷിച്ച് ഒറ്റ രാത്രി കൊണ്ട് പലായനം ചെയ്തു. യുദ്ധത്തില്‍ കുടുങ്ങിയ പതിനായിരങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ രക്ഷിച്ച് ഉറ്റവര്‍ക്ക് അരികിലേക്കെത്തിച്ചു. ലോക പുകഴ്ത്തി ഇന്ത്യയുടെ രക്ഷാദൗത്യത്തെ.

കുവൈത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യങ്ങളെല്ലാം സദ്ദാം തള്ളി. കുവൈത്തിനെ ഇറാഖിന്‍റെ പ്രവിശ്യയായി പ്രഖ്യാപിച്ചു. അടുത്ത ബന്ധുവിനെ ഗവര്‍ണറാക്കി. 91 ജനുവരി പതിനഞ്ചിനു മുന്പ് കുവൈത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന യുഎന്‍ നിര്‍ദേശവും സദ്ദാം തള്ളിയതോടെ കുവൈത്തിന്‍റെ മോചനത്തിനായുള്ള യുദ്ധം ആസന്നമായി. അമേരിക്കയുടെ നേതൃത്വത്തില്‍ ഏഴു ലക്ഷത്തോളം സൈനികര്‍ കുവൈത്തിനെ മോചിപ്പിക്കാനിറങ്ങി.

സ്കഡ് മിസൈലുകളും പാട്രിയട്ട് മിസൈലുകളുമെന്ന പുതിയ യുദ്ധപദങ്ങള്‍ ലോകം ആദ്യമായി കേട്ടു. ടെലിവിഷനിലൂടെ ലോകജനത ആദ്യമായി ഒരു യുദ്ധം തല്‍സമയം കണ്ടു. ഇറാഖിലെയും കുവൈത്തിലെയും കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. ഒന്നരമാസത്തിനപ്പുറം തോല്‍വി സമ്മതിച്ച് സദ്ദാം ഇറാഖിലേക്ക് പിന്‍വാങ്ങി. പക്ഷേ കുവൈത്ത് സന്പദ് വ്യവസ്ഥയുടെ ജീവനാഡിയായിരുന്ന എണ്ണക്കിണറുകള്‍ക്ക് തീ കൊളുത്തിയ ശേഷമായിരുന്നു സദ്ദാമിന്‍റെ പിന്‍വാങ്ങല്‍.

എന്നാല്‍ പിന്നീടുള്ള രണ്ടര പതിറ്റാണ്ട് കുവൈത്ത് പൂര്‍വാധികം ശക്തിയോടെ തിരികെ വരുന്നതാണ് ലോകം കണ്ടത്. ഇന്ന് ഗള്‍ഫ് മേഖലയിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമായി കുവൈത്ത് തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്പോള്‍ അന്ന് കുവൈത്തിനെ ആക്രമിച്ച ഇറാഖ് ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ കാഴ്ചയാണ് ലോകത്തിനു മുന്നില്‍.