സുല്‍ത്താന്‍ ഖാബൂസ് ഒമാന്‍റെ ഭരണസാരഥ്യമേറ്റിട്ട് 47 വര്‍ഷം പിന്നിടുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നാം നിരയിലേക്കുള്ള വളര്‍ച്ചയുടെ കഥയാണ് ഈ 47 വര്‍ഷം ഒമാന്‍ പറയുന്നത്. പുതിയ ഉയരങ്ങളിലേക്കുള്ള വളര്‍ച്ചയുടെ ഓര്‍മകളാണ് ഓരോ നവോത്ഥാന ദിനവും.
ചരിത്രത്തിന്‍റെ പടയോട്ടങ്ങള്‍ക്ക് ഏറെ സാക്ഷ്യം വഹിച്ച ഭൂമികയാണ് ഒമാന്‍. അറബ് ലോകത്തില്‍ തനതായ പാരന്പര്യവും സംസ്കാരവുമുള്ള പ്രവാസ ഭൂമി. സുല്‍ത്താന്‍ ഖാബൂസ് എന്ന ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുടെ നേതൃത്വത്തില്‍ പുരോഗതിയുടെ 47 ആണ്ടുകള്‍ പിന്നിടുകയാണ് ഒമാന്‍. നവോത്ഥാനത്തിന്‍റെ നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍.
ഒമാന്‍ എന്ന രാജ്യത്തെ വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും നാഴികക്കല്ലുകളാണ് ഓരോ നവോത്ഥാനദിനവും. പ്രതികൂല സാഹചര്യങ്ങളോട് മല്‍സരിച്ച് ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നാമനായി മാറിയ ഒരു ദേശത്തിന്‍റെ കഥയാണത്. സമഗ്രവളര്‍ച്ചയുടെയും സുസ്ഥിര വികസനത്തിന്‍റെയും കാര്യത്തില്‍ ഇന്ന് ഒരു ലോകമാതൃകയാണ് ഒമാന്‍.
1970 ജൂലൈ 23. അന്നാണ് ഒമാന്‍റെ ചരിത്രം തന്നെ മാറ്റിമറിക്കപ്പെട്ടത്. സുല്‍ത്താന്‍ഖാബൂസ് ബിന്‍സായിദ് ഒമാന്‍റെ ഭരണസാരഥ്യം ഏറ്റെടുത്ത ദിനം. വികസനത്തിലും പുരോഗതിയിലും ഒന്നാമത് നില്‍ക്കുന്ന, അറിവിലും സംസ്കാരത്തിലും ലോകത്തിന് മാതൃകയാവുന്ന ഒരു രാജ്യമായിരുന്നു അന്ന് അദ്ദേഹം തന്‍റെ ജനതയ്ക്ക് വാഗ്ദാനം ചെയ്തത്. നല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ വാഗ്ദാനം ഇന്നത്തെ ചരിത്രസത്യമായി മാറിയിരിക്കുന്നു.
സുല്‍ത്താന്‍ ഭണമേറ്റെടുക്കുന്പോള്‍ 15 കിലോമീറ്റര്‍മാത്രമായിരുന്നു ഒമാനില്‍ ടാര്‍ചെയ്ത റോഡുണ്ടായിരുന്നത്. 47 വര്‍ഷങ്ങള്‍ക്കിപ്പുറം ആധുനിക സൗകര്യങ്ങളുള്ള ലോകത്തെ ഒന്നാം നിര രാഷ്ട്രമായി ഒമാന്‍വളര്‍ന്നു കഴിഞ്ഞു. രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പാദനം 275 ഇരട്ടി വളര്‍ന്നു. ആളോഹരി വരുമാനം 56.5 ഇരട്ടിയിലേറെയായി. മൂന്നു സ്കൂളുകള്‍മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇന്നുള്ള സ്കൂളുകളുടെ എണ്ണം 1050. ലോകോത്തര നിലവാരമുള്ള ആശുപത്രികളും ചികില്‍സാ സൗകര്യങ്ങളും ഇന്ന് ഒമാനില്‍ ലഭ്യമാണ്.
ഒരു കാലഘട്ടത്തിൽ എണ്ണയിൽ നിന്നുള്ള വരുമാനം ആയിരുന്നു ഒമാന്റെ വികസന സങ്കൽപ്പങ്ങൾക്ക് ചിറക് മുളപ്പിച്ചതെങ്കിൽ , ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായി എണ്ണയിതര വരുമാനന മാർഗങ്ങളെ കൂടുതൽ വളർത്തിയുടെടുക്കാൻ ഒമാന് സാധിച്ചു.ഇതിൽ പ്രധാനപ്പെട്ടത് വിനോദ സഞ്ചാരമേഖലയും കാര്ഷികമേഖലയുമാണ്.
ദുഖമിലെ പ്രത്യേക സാന്പത്തിക മേഖല. വിവിധ ടൂറിസം പദ്ധതികള്‍. മസ്കത്തിലെയും സലാലയിലെയും രാജ്യാന്തര വിമാനത്താവളങ്ങള്‍. എന്നിവയും സുല്‍ത്താന്‍റെ ദീര്‍ഘവീക്ഷണത്തിന്‍റെ ഉദാഹരണങ്ങള്‍. ലോകത്തെ മുന്‍നിര ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഒമാന്‍പേരെടുത്തു. രാജ്യത്തിന്‍റെ പാരന്പര്യത്തിലും സംസ്കാരത്തിലും കോട്ടം തട്ടാത്ത വിധമായിരുന്നു ഈ വികസന കുതിപ്പുകളെല്ലാം.
വിദേശികളും സ്വദേശികളും തമ്മിലുള്ള സഹവര്‍ത്വിത്തവും ഒമാന്‍റെ മുന്നേറ്റത്തില്‍നിര്‍ണയകമായി. പതിമൂന്ന് ലക്ഷം വരുന്ന പ്രവാസി സമൂഹം രാജ്യത്തിന്‍റെ അവിഭാജ്യഘടകമാണെന്ന് മനസിലാക്കിയ സുല്‍ത്താന്‍അവര്‍ക്കാവശ്യമായ എല്ലാം ഇവിടെ ഒരുക്കി. മതസ്വാതന്ത്ര്യം അനുവദിച്ച് ഓരോ സമൂഹത്തിന്‍റെയും വിശ്വസത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തില്‍പള്ളികളും ആരോധനാലയങ്ങളും നിര്‍മിച്ചു നല്‍കി. പതിനായിരക്കണക്കിന് മലയാളികള്‍ക്കും ഒമാന്‍തണലൊരുക്കുന്നു. സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാല്‍ക്കരിച്ച് പുതിയ ലക്ഷ്യങ്ങളിലേക്കും ഉയരങ്ങളിലേക്കും ഒമാന്‍ യാത്ര തുടരുകയാണ്. ഒരു സമൂഹമായി