സ്വർണ ലിപികളിൽ രചിച്ചത് എന്ന് നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. ഇതാ, സ്വർണത്തിൽ തന്നെ നിർമിച്ച ഒരു ഗ്രന്ഥം. അതും മാനവ രാശിക്ക് മാര്‍ഗദര്‍ശനമായ വിശുദ്ധ ഖുർആൻ. പത്തു കോടിയിലേറെ രൂപ വില വരുന്ന സുവര്‍ണ ഗ്രന്ഥം സ്വന്തമാക്കിയ സന്തോഷത്തിലാണ് അബുദാബിയിലെ മലയാളി കുടുംബം.
22 കാരറ്റ് സ്വർണത്തില്‍തീര്‍ത്ത ഈ ഖുര്‍ആന്‍അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുണ്ട്. പതിനേഴര സെന്‍റിമീറ്റർ വീതിയും ഇരുപത്ി നാല് സെന്‍റീമീറ്റർ നീളവുമുള്ള സ്വര്‍ണ ഖുര്‍ആന്‍ചൈനയില്‍നിര്‍മിച്ചതാണെന്നാണ് അനുമാനം. നാദാപുരം സ്വദേശി മുഹമ്മദ് ഹാരിസിന്‍റെ ഭാര്യ ഐഷയ്ക്ക്, മലേഷ്യയിലുള്ള സഹോദരൻ ഇസ്മായിൽ കാസിം സമ്മാനിച്ചതാണ് ഈ സുവര്‍ണ ഗ്രന്ഥം.
പതിനാറാം നൂറ്റാണ്ടില്‍സ്വര്‍ണത്തില്‍തീര്‍ത്ത ഈ കയ്യെഴുത്ത് പ്രതിയുടെ 28 ഭാഗങ്ങളില്‍ ഒരു ഭാഗം മാത്രമാണ് ഇവരുടെ പക്കലുള്ളത്. ശേഷിച്ച ഭാഗങ്ങള്‍ 14 സ്വര്‍ണ പെട്ടികളിലായി മലേഷ്യയിലെ സഹോദരന്‍റെ വീട്ടിലും. ഓരോ ഭാഗത്തിലും 19 മുതൽ 20സ്വർണ തകിടുകളിലാണ് സൂക്തങ്ങള്‍എഴുതിയിരിക്കുന്നത്.
60 ലക്ഷം ദിർഹം അതായത് ഏകദേശം പത്ത് കോടി രൂപ വില വരും. ജീവിതത്തില്‍ ഒട്ടേറെ നന്മകൾ ഈ വിശുദ്ധ ഗ്രന്ഥം കൊണ്ടുവന്നതായി മുപ്പത് വര്‍ഷമായി ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹാരിസ് പറഞ്ഞു. അമൂല്യസമ്പത്ത് ലോകം കാണുംവിധം പ്രദര്‍ശിപ്പിക്കുകയോ പൂര്‍ണമായും ജീവകാരുണ്യത്തിനായി ചെലവാക്കുംവിധം കൈമാറുകയോ ആണ് ലക്ഷ്യമെന്നും ഹാരിസ് പറയുന്നു.
ഒരു വര്‍ഷത്തോളം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് സ്വര്‍ണ ഖുര്‍ആന്‍മലേഷ്യയില്‍നിന്ന് യുഎഇയിലെത്തിച്ചത്. അഞ്ചു വർഷമായി സൂക്ഷിക്കുന്ന ഈ സുവര്‍ണ ഗ്രന്ഥം റമസാനില്‍മാത്രമേ പുറത്തെടുക്കൂ. വിശുദ്ധ ഖുര്‍ആന്‍റെ അവതരണത്തിലൂടെ സവിശേഷമാക്കപ്പെട്ട റമസാനില്‍സ്വര്‍ണ ഖുര്‍ആനെടുത്ത് പാരായണം ചെയ്യുമ്പോള്‍ പ്രത്യേക അനുഭൂതിയുണ്ടെന്ന് കുടുംബാംഗങ്ങള്‍സാക്ഷ്യപ്പെടുത്തുന്നു.