E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ആരാധകര്‍ക്ക് ആവേശമാകാൻ സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നു. സച്ചിന്‍ എന്ന ഇതിഹാസ താരത്തിലേക്ക് കളി ചുങ്ങിയ കാലം. ക്രീസിനെ അടക്കിവാണിരുന്ന സച്ചിന്‍റെ ജീവിതത്തിലേക്ക് ഇനി ക്യാമറ തിരിക്കുന്നത്. സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയിലൂടെ. ഈ മാസം 25ന് യുഎഇയിലും 26ന് മറ്റു രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യാനിരിക്കെ മറ്റൊരു ലോക കപ്പിന് കാത്തിരിക്കുന്ന ആവേശമാണ് ആരാധകര്‍ക്ക്. 

ക്രിക്കറ്റിന്‍റെ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ കളിക്കളത്തിലെ പ്രകടനം ആരാധകര്‍ക്ക് മനഃപാഠമായിരിക്കും. ഇതിഹാസ താരത്തെ ഓര്‍ക്കുമ്പോള്‍ തന്നെ അദ്ദേഹം നേടിയ സെഞ്ചുറിയും സ്കോറും വിക്കറ്റുമെല്ലാം മനസില്‍ തെളിയും. എന്നാല്‍ ആ സമയങ്ങളില്‍ സച്ചിന്‍റെ മനസിലെ സമ്മര്‍ദങ്ങള്‍ എന്തായിരുന്നുവെന്നും കായികതാരം എന്നതിനപ്പുറത്ത് വ്യക്തി-കുടുംബ ജീവിതം എങ്ങനെയുള്ളതായിരുന്നു തുടങ്ങിയ രഹസ്യങ്ങളാണ് നൂറുകോടി സ്വപ്നങ്ങളുമായി വെള്ളിത്തിരയില്‍ എത്തുന്നത്.

കുട്ടിക്കാലത്ത് കണ്ട സ്വപ്നവും സാക്ഷാത്കാരത്തിനായി നടത്തിയ കഠിനാധ്വാനവും അതിനിടയിലെ സ്വകാര്യ ജീവിതവും അടങ്ങിയതാണ് ചിത്രത്തിന്‍റെ പ്രമേയം. സച്ചിന്‍ ഇപ്പോഴും സ്വപ്നത്തിലാണോ അതോ സ്വപ്നം കാണുകയാണോ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു.

1983ല്‍ ഇന്ത്യയ്ക്കുവേണ്ടി കപില്‍ദേവ് ലോക കപ്പ് നേടിയ ദൃശ്യം കണ്ടപ്പോഴായിരുന്നു സച്ചിന്‍റെ ആദ്യ സ്വപ്നം. ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നോ എന്ന് ചോദിച്ചപ്പോഴുള്ള പ്രതികരണം ഇങ്ങനെ.

ആരാധകരുമായി കൂടുതല്‍ അടുക്കാന്‍ സിനിമ പ്രേരണയാകുമെന്ന് പറഞ്ഞ സച്ചിനോട് ക്രിക്കറ്ററില്‍നിന്ന് അഭിനേതാവിലേക്കുള്ള മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉടന്‍ വന്നു മറുപടി. നാട്യങ്ങളില്ലാത്ത സച്ചിന്‍റെ ജീവിതത്തിലെ ആവര്‍ത്തനമില്ലാത്ത നിമിഷങ്ങളെ റീടേക്കില്ലാതെ പകര്‍ത്തുകയായിരുന്നു വെല്ലുവിളിയെന്ന് നിര്‍മാതാവ്.

സ്വകാര്യ ജീവിതത്തിലെ 10,000 മണിക്കൂര്‍ നീളുന്ന ക്യാമറാ ദൃശ്യങ്ങളില്‍നിന്ന് ഏത് സ്വീകരിക്കണം ഏത് ഒഴിവാക്കണം എന്നതായിരുന്നു രവിയുടെ ആശയക്കുഴപ്പം.

ബ്രിട്ടീഷുകാരനായ ജെയിംസ് എര്‍സ്കിന്‍റെ സംവിധാനത്തില്‍ 200 നോട്ട്ഔട്ട് പ്രൊഡക്ഷന്‍സാണ് ചിത്രം തീയറ്ററിലെത്തിക്കുന്നത്.  ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തമിള്‍, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയില്‍ തമിള്‍, തെലുങ്ക്, മറാഠി ഭാഷകളില്‍ ഡബ്ബ് ചെയ്തതും സച്ചിന്‍തന്നെ. എ.ആര്‍ റഹ്മാന്‍റെ ഗാനവും ചിത്രത്തെ മഹത്തരമാക്കി. 

സച്ചിന്‍റെ ഭാര്യ അഞ്ജലി, മക്കളായ അര്‍ജുന്‍, സാറ എന്നിവര്‍ക്ക് പുറമെ ടീമംഗങ്ങളായിരുന്ന മഹേന്ദ്രസിങ് ധോണി, വീരേന്ദ്രര്‍ സേവാഗ് എന്നിവരും ചിത്രത്തിലുണ്ട്. ഒരു ലോക കപ്പ് ഫൈനലിന്‍റെ ആവേശത്തോടെയാണ് ആരാധകര്‍ സച്ചിന്‍റെ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :