E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രകൃതിദത്ത വിഭവങ്ങളുമായി മൊറോക്കോ പവലിയന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ് ഗ്ലോബല്‍ വില്ലേജിലെ മൊറോക്കോ പവലിയന്‍ അല്‍പം വ്യത്യസ്തമാണ്. പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുള്ള കരകൗശല ഉല്‍പ്പന്നങ്ങളാണ് ഇത്തവണ മൊറോക്കോ പവലിയന്‍റെ ആകര്‍ഷണം. സന്ദര്‍ശകര്‍ക്ക് കൈത്തൊഴിലിന്‍റെ മാഹാത്മ്യം പറഞ്ഞു കൊടുക്കുക കൂടിയാണ് മൊറോക്കോ പവലിയന്‍

യന്ത്രവല്‍കൃത യുഗത്തില്‍ പ്രകൃതി വിഭവങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുകയാണ് മൊറോക്കോ പവിലിയന്‍. പ്രകൃതിദത്ത ഉല്‍പന്നങ്ങളുടെ പ്രാധാന്യവും മഹത്വവും അവ ഉണ്ടാക്കുന്ന രീതിയുമാണ് ഈ പവിലിയനെ സവിശേഷമാക്കുന്നത്. പൈതൃകത്തിന് പ്രാമുഖ്യം നല്‍കിയായിരിക്കണം പവിലിയന്‍ രൂപകല്‍പന എന്ന നിബന്ധനയാണ് വ്യത്യസ്തമായ കാഴ്ചയൊരുക്കാന്‍ മൊറോക്കോയെ പ്രേരിപ്പിച്ചത്.

കളിമണ്‍ ശില്‍പ നിര്‍മാണത്തിലെ വിദഗ്ധനാണ് മുഹമ്മദ് എര്‍ റസാനി.  അരച്ചെടുത്ത കളിമണ്ണില്‍ തൊട്ടും തലോടിയും പുതിയ ഉല്‍പന്നങ്ങള്‍ രൂപപ്പെടുത്തുന്ന കാഴ്ച കൌതുകം. ഇവ പ്രകൃതിദത്ത നിറങ്ങളില്‍ അലങ്കരിക്കുമ്പോള്‍ ഒന്നാന്തരം കലകൌശല വസ്തുവായി. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ അറിവുകളില്‍ റസാനി അല്‍പം പരീക്ഷണം നടത്തിയപ്പോള്‍ അകത്തളങ്ങളിലെ മണ്‍പാത്രങ്ങളുടെ സ്ഥാനം സ്വീകരണ മുറിയിലേക്ക്. ഇതോടെ റസാനിയുടെ ശില്‍പങ്ങള്‍ വീടുകളുടെയും ഓഫിസുകളുടെയും അലങ്കാരമായി. 

കളിമണ്‍ശില്‍പങ്ങളില്‍ കൊത്തുപണികള്‍ തീര്‍ക്കുന്നതിലാണ് മുസ്തഫ ജെലൂക്കിയുടെ കരവിരുത്. കളിപ്പാട്ടമോ പാത്രങ്ങളോ ആഭരണപ്പെട്ടിയോ എന്തുമാകട്ടെ കളിമണ്ണുകൊണ്ട് ഉണ്ടാക്കുന്നതാണ് ഇദ്ദേഹത്തിന് താല്‍പര്യം.

ചൂരല്‍ കസേരകളും മേശകളുമുണ്ടാക്കുന്ന മുഹമ്മദ് അംറാനെയും മലയാളികള്‍ക്ക് ഗൃഹാതുര കാഴ്ചയൊരുക്കുന്നു. അലങ്കാരം മാത്രമല്ല ഉറപ്പുമുള്ള ഉല്‍പന്നങ്ങള്‍ക്ക് പരിസ്ഥിതി സൌഹൃദ സന്ദേശവും പറയാനുണ്ടെന്ന് അംറാന്‍ വ്യക്തമാക്കി. പ്രകൃതിദത്ത വിഭവങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത് ഒരു ഉളിയും ചുറ്റികയും മുറിക്കാനുള്ള കട്ടറും മാത്രം. 

ഷൂ നിര്‍മാണമാണ് റാസി ഹിഷാമിന്‍റെ കുലത്തൊഴില്‍. തുകല്‍ ഷീറ്റില്‍ ഉളിയും കത്രികയും വേഗത്തില്‍ ചലിക്കുമ്പോള്‍ രൂപപ്പെടുന്നത് മനോഹര പാദരക്ഷകള്‍. ആവശ്യക്കാരന്‍റെ അഭിരുചിക്കനുസരിച്ചും ചെരുപ്പ് രൂപപ്പെടുത്തും. ദിവസം രണ്ടു ജോഡി പാദരക്ഷകളുണ്ടാക്കും. ഈടും ഉറപ്പും ബോധ്യപ്പെടുന്നവര്‍ വിലപേശാതെ വാങ്ങിയാല്‍ ഒരു ദിവസം 300 ദിര്‍ഹം പോക്കറ്റിലാവുമെന്ന് ഹിഷാം. 

നിര്‍മാണം കാണാനെത്തുന്ന കാഴ്ചക്കാരാണ് ഇവരുടെ ഊര്‍ജം. കാണികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിര്‍മാണവും വേഗത്തിലാവും. ഇവര്‍ പുതുതായി ഉണ്ടാക്കിയതും വര്‍ഷങ്ങള്‍ പഴക്കമുള്ളതുമായ കൌരകൌശ വസ്തുക്കളുടെ കലവറയാണ് മൊറോക്കന്‍ പവിലിയനെ സമ്പന്നമാക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :