ആശിച്ച പാട്ടുകളുമായി സംഗീതവഴികളിൽ വീണ്ടും ആശാലത. സ്വന്തമായി എഴുതി ചിട്ടപ്പെടുത്തി പാടിയ മനോഹരമായൊരു പ്രണയഗാനവുമായാണ് എണ്‍പതുകളിലെ ആ സ്വരശുദ്ധി തിരിച്ചെത്തുന്നത്. മറക്കുവതെങ്ങനെ എന്ന ആല്‍ബത്തിന് മികച്ച പ്രതികരണം കിട്ടുന്നതിനിടെ ആശാലത സംസാരിക്കുന്നു, കടന്നു വന്ന വഴികളെക്കുറിച്ച്.
'നവവശ്യനാദം' എന്ന വിശേഷണവുമായി യേശുദാസിന്‍റെ തരംഗിണിയിൽ 16ാം വയസിൽ അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയതും, സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത ഒരുപിടി നല്ല ചലച്ചിത്ര ഗാനങ്ങളുടെ ഓര്‍മയും, ഇടയ്ക്ക് പാട്ടിന്‍റെ വഴി മാറിപ്പോയതിന്‍റെ നഷ്ടബോധവും, ശ്രോതാക്കളുടെ പ്രിയ ആശേച്ചിയെന്ന റേഡിയോ ജോക്കിയിലേക്കുള്ള വളര്‍ച്ചയും, ഒറ്റയ്ക്ക് പൊരുതി വെട്ടിപിടിച്ച ജീവിതത്തെക്കുറിച്ചുമെല്ലാം ആശാലത ഇതാദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പറയുകയാണ്.