ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കണ്ട അച്ഛൻ ഞെട്ടി. ഭാര്യ പ്രസവിച്ചത് തവളയുടെ രൂപമുള്ള കുഞ്ഞിനെയാണെന്ന് വിശ്വസിക്കാൻ അയാളുടെ മനസ്സ് ആദ്യമൊന്നും സമ്മതിച്ചില്ല. മാസംതികയാതെ ജനിച്ച കുഞ്ഞിന് വലിപ്പം തീരെക്കുറവായിരുന്നുവെന്നുമാത്രമല്ല മനുഷ്യക്കുഞ്ഞിന്റെ ഒരു ഛായയുമില്ലായിരുന്നു. തവളയുടെ മുഖവും അതിനു സമാനമായ ശരീരാവയവങ്ങളുമായാണ് കുഞ്ഞു ജനിച്ചത്.
സിംബാവെയിലെ ഗോക്ക്‌വെ ജില്ലാ ആശുപത്രിയിൽ പ്രഷ്യസ് ന്യാതി എന്ന മുപ്പത്താറു വയസ്സുകാരിയാണ് വിചിത്ര രൂപിയായ കുഞ്ഞിന് ജന്മം നൽകിയത്. ഗർഭത്തിന്റെ എട്ടാംമാസത്തിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഉള്ളംകൈയിൽ ഒതുങ്ങാനുള്ള വലിപ്പമേയുള്ളൂ ഈ കുഞ്ഞിന്. 'ആരോഗ്യമുള്ള കുഞ്ഞിനെ കാത്തിരുന്ന എനിക്കു ലഭിച്ചത് ഇങ്ങനെയുള്ള കുഞ്ഞിനെയാണ്.ജനിച്ച് അധിക സമയം കഴിയുന്നതിനു മുമ്പേ അതിനു ജീവനും നഷ്ടമായി. ഈ സങ്കടം ഈ ജന്മത്തു മറക്കാനാവില്ല'- കണ്ണീരോടെ അമ്മ പറയുന്നു.
കുഞ്ഞിന്റെ രൂപം കണ്ട് ആധിപൂണ്ട വീട്ടുകാരും നാട്ടുകാരും ഡോക്ടർമാരുടെ അഭിപ്രായം തേടിയപ്പോൾ തങ്ങൾക്കും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും. ഇങ്ങനെയൊരു കുഞ്ഞിനെ ഇതിനു മുമ്പ് കണ്ടിട്ടുപോലുമില്ലെന്നുമായിരുന്നു ആശുപത്രിയധികൃതരുടെ പ്രതികരണം. വിചിത്ര രൂപിയായ കുഞ്ഞിനെ കാണാൻ കൂടുതലാളുകളെത്തിത്തുടങ്ങിയപ്പോൾ എത്രയും വേഗം അതിനെ മറവു ചെയ്യണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
നാട്ടുകാരുടെ നിർദേശത്തെത്തുടർന്ന് കുഞ്ഞിന്റെ അച്ഛൻ നോർമോർ ന്യാതി നാട്ടുകാരുടെ മുന്നിൽവെച്ച് കുഞ്ഞിന്റെ ജഡം ചുട്ടുകരിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഈ സംഭവം നടന്നതെന്നും കുഞ്ഞിന്റെ അമ്മ അനെൻസഫലി (anencephaly) രോഗബാധിതയായിരുന്നുവെന്നും. ഇത്തരം സ്ത്രീകൾ പ്രസവിക്കുന്ന കുഞ്ഞിന് തലച്ചോറും തലയോടും ഉണ്ടാവില്ലെന്നും പതിനായിരത്തിലൊരു കുഞ്ഞേ ഈ വൈകല്യവുമായി പിറക്കാറുള്ളൂവെന്നുമാണ് ഈ സംഭവത്തെക്കുറിച്ച് മെഡിക്കൽ എക്സ്പേർട്ടായ ഡോക്ടർ പാർട്ടസൺന്റെ വിശദീകരണം.