തുര്‍ക്കിയും നെതര്‍ലാന്‍റും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. രണ്ട് തുര്‍ക്കി മന്ത്രിമാരുടെ പ്രവേശനം തടഞ്ഞ നെതര്‍ലാന്‍റ് നടപടിയാണ് പ്രശ്നങ്ങളുടെ തുടക്കം. ഫാസിസത്തിന്‍റെ തലസ്ഥാനമാണ് നെതര്‍ലാന്‍റെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി പ്രതികരിച്ചു. പ്രകോപനപരമായ പ്രസ്താവനകളെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ ചര്‍ച്ച മരവിപ്പിച്ചു.
തുര്‍ക്കി പ്രസിഡന്‍റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഹിതപരിശോധനയില്‍ രാജ്യത്തിന് പുറത്ത് താമസിക്കുന്നവരുടെ വോട്ട് നിര്‍ണായകമാണ്. നെതര്‍ലാന്‍റിലെ തുര്‍ക്കി പ്രവാസികളുടെ രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കുന്നതിനാണ് രണ്ട് തുര്‍ക്കി മന്ത്രിമാര്‍ക്ക് അനുവാദം നിഷേധിക്കപ്പെട്ടത്. ഇതാണ് തുര്‍ക്കിയെ പ്രകോപിപിച്ചത്.
നെതര്‍ലാന്‍റ് നിലപാടിനെ നാസിസത്തോടും ഫാസിസത്തോടും വിശേഷിപ്പിച്ച തുര്‍ക്കി പ്രസിഡന്‍റ് തയ്യിബ് ഉര്‍ദുഗാന്‍ അതില്‍ ഉറച്ചു നില്‍ക്കുകയാണ്. ഫാസിസത്തിന്‍റെ തലസ്ഥാനമാണ് നെതര്‍ലാന്‍റെന്നായിരുന്നു തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ നേരത്തെ നിശ്ചയിച്ച ചര്‍ച്ച മരവിപ്പിച്ചാണ് ഡച്ച് തിരിച്ചടി.
തുർക്കിയുടെ പ്രയോഗങ്ങള്‍ പിന്‍വലിക്കണമെന്ന പറഞ്ഞ ഡച്ച് പ്രധാനമന്ത്രി രണ്ടാം ലോകമഹായുദ്ധത്തില്‍ നാസിപ്പട ബോംബിട്ട രാജ്യമാണ് തങ്ങളുടേതെന്നും ഒാര്‍മ്മിപ്പിച്ചു. വിഷയത്തില്‍ ഇടപെട്ട് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തി. പ്രകോപനത്തില്‍ നിന്നും പിന്‍മാറണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു.