E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 12:52 AM IST

Facebook
Twitter
Google Plus
Youtube

More in World

ലോകത്തെ മൂന്നാമത്തെ ആണവ ശക്തിയാകാൻ പാക്ക് നീക്കമെന്ന് യുഎസ് റിപ്പോർട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pak-3rd-force
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാക്കിസ്ഥാന് നൂറ്റിനാൽപ്പതോളം ആണവ പോർമുനകളുണ്ടെന്ന് അമേരിക്കൻ ആണവ ശാസ്ത്രജ്ഞരുടെ പ്രസിദ്ധീകരണമായ ബുള്ളറ്റിൻ ഓഫ് ആറ്റമിക് സയന്റിസ്റ്റ്സ്. പാക്കിസ്ഥാൻ അവരുടെ ആണവശേഷി വർധിപ്പിച്ചെന്നും എഫ് 16 ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ ആണവായുധങ്ങൾ വഹിക്കാൻ പാകത്തിൽ പരിഷ്കരിച്ചെന്നും ബുള്ളറ്റിനിലെ റിപ്പോർട്ടിൽ പറയുന്നു.

പാക്കിസ്ഥാന്റെ വ്യോമതാവളങ്ങളുടെയും ആയുധ കേന്ദ്രങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

പാക്കിസ്ഥാൻ അവരുടെ ആണവായുധ ശേഖരം വിപുലമാക്കിക്കൊണ്ടിരിക്കുകയാണ്. ആണവായുധങ്ങൾക്കായി മൊബീൽ ലോഞ്ചറുകളും ഭൂഗർഭ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്. 130 മുതൽ 140 വരെ ആണവ പോർമുനകളാണ് ഇപ്പോൾ അവരുടെ കൈവശമുള്ളത്. പാക്കിസ്ഥാന്റെ പക്കൽ 2020 ഓടെ 80 ഓളം ആണവ പോർമുകളേ ഉണ്ടാവാനിടയുള്ളൂ എന്നായിരുന്നു യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി 1999 ൽ കണക്കാക്കിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

നാല് പ്ലൂട്ടോണിയം റിയാക്ടറുകളുൾപ്പെടെയുള്ള സൗകര്യങ്ങൾ പാക്കിസ്ഥാൻ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അടുത്ത പത്തു വർഷത്തിനുള്ളിൽ അവരുടെ ആണവശക്തി ഇനിയും വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ദശകത്തിനുള്ളിൽ 350 ഓളം ആണവ പോർമുനകളുമായി ലോകത്തെ മൂന്നാമത്തെ ആണവശക്തിയാകാനാണ് അവരുടെ നീക്കം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :