അന്തരിച്ച ക്യൂബൻ വിപ്ലവകാരി ഫിദൽ കാസ്ട്രോയ്ക്കെതിരായ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ മലയാളികളുടെ പ്രതിഷേധം. നിലപാടു വ്യക്തമാക്കി ട്രംപ് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെ മലയാളത്തിലും ഇംഗ്ലിഷിലുമായി വലിയ ആക്രമണമാണു നടത്തിയിരിക്കുന്നത്. നിഷ്ഠൂരനായ ഏകാധിപതിയെന്നാണ് കാസ്ട്രോയെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്. ക്യൂബയിലെ ജനങ്ങൾക്കു കാസ്ട്രോ സ്വാതന്ത്ര്യമുള്ള ജീവിതം നിഷേധിച്ചുവെന്നും ട്രംപ് പറഞ്ഞിരുന്നു.
നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ അറിയില്ലെന്നു പറഞ്ഞ മരിയ ഷറപ്പോവയുടെയും ഇന്ത്യയുടെ മിന്നലാക്രമണത്തിനു പിന്നാലെ പാക്ക് സൈന്യത്തിന്റെ പേജിലും മലയാളികൾ ആക്രമണം നടത്തിയിരുന്നു.