ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനെതിരെ ആഞ്ഞടിച്ച് ജപ്പാന് പ്രധാനമന്ത്രി. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനൊപ്പമുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഷിന്‍സോ ആബെ ആശങ്കയും പ്രതിഷേധവും അറിയിച്ചത്. ജപ്പാന് നൂറുശതമാനവും പിന്തുണ നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
പ്രധാനമന്ത്രി ഷിന്‍സോ ആബെ ഫ്ലോറിഡയില്‍ പ്രസിഡന്‍റ് ഡോണള്‍ട് ട്രംപിനൊപ്പം ഗോള്‍ഫ് കളിക്കുമ്പോളാണ് ഉത്തരകൊറിയയുടെ ബലിസ്റ്റിക് മിസൈല്‍ ജപ്പാന്‍ സമുദ്രത്തില്‍ പതിച്ചത്. മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ കഴിഞ്ഞയാഴ്ച മു്നനറിയിപ്പ് നല്‍കിയ അമേരിക്കക്കും സഖ്യകക്ഷിയായ ജപ്പാനും ബദ്ധശത്രുവായ ദക്ഷിണ കൊറിയക്കുമുള്ള ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ മറുപടിയായിരുന്നു അത്. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റശേഷം ആദ്യമായാണ് പ്യോങ്യാങ് മിസൈല്‍ പരീക്ഷണം നടത്തിയത്.
മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുന്നതാണ് ഉത്തരകൊറിയയുടെ നടപടിയെന്ന് ദക്ഷിണകൊറിയ പ്രതികരിച്ചു. അതിര്‍ത്തില്‍ സൈനിക വിന്യാസം ശക്തമാക്കി.അഞ്ച് അണുപരീക്ഷണങ്ങളും ഒട്ടേറെ മിസൈൽ പരീക്ഷണങ്ങളും നടത്തിക്കഴിഞ്ഞ ഉത്തരകൊറിയ ജപ്പാനെയും അമേരിക്കയെും ഉള്‍പ്പെടെ ആക്രമിക്കാന്‍ കഴിയുന്നആയുധങ്ങൾക്കായുള്ള പരീക്ഷണത്തിലാണ്