E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 07:39 PM IST

Facebook
Twitter
Google Plus
Youtube

More in World

ജപ്പാന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്‍റും സംയുക്തമായി പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ഒരുമിച്ച് ചരിത്രപ്രസിദ്ധമായ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കും. രണ്ടാം ലോകമഹായുദ്ധത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുകളിലൊന്നായിരുന്നു ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചത്. ഈ വലിയ പ്രഹരമായിരുന്നു രണ്ടാം ലോക മഹായുദ്ധത്തിലേക്ക് അമേരിക്ക നേരിട്ടിറങ്ങാന്‍ കാരണം. 1941 ഡിസംബര്‍ ഏഴിനായിരുന്നു ജപ്പാന്‍റെ പേള്‍ ഹാര്‍ബര്‍ ആക്രമണം. എട്ട് യുദ്ധക്കപ്പലുകള്‍ പൂര്‍ണമായും നശിപ്പിച്ചു. നാലെണ്ണം കടലില്‍ മുക്കി. പെടുന്നനെയുള്ള ആക്രമണത്തില്‍ 2403 അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കന്‍ അഭിമാനത്തിനേറ്റ ക്ഷതം കൂടിയായിരുന്നു അത്. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ നിര്‍ണായക വഴിത്തിരിവും. അതു വരെ പരോക്ഷമായി ഇടപെട്ട അമേരിക്ക യുദ്ധ രംഗത്ത് നേരിട്ടിറങ്ങി. 

ഒടുവില്‍ ഹിരോഷിമയും നാഗസാക്കിയിലും അണുബോംബ് വര്‍ഷിക്കുന്നതു വരെ എത്തി അത്. പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി പക്ഷേ പഴയ കടന്നു കയറ്റത്തിന് ക്ഷമാപണം നടത്തില്ല.ബരാക് ഒബാമയും ഷിന്‍സെ ആബെയും കൊല്ലപ്പെട്ട സൈനികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും. ഇരു രാജ്യങ്ങളംു തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് സന്ദര്‍ശനം. ഈ വര്‍ഷമാദ്യം ബാരക് ഒബാമ ഹിരോഷിമ സന്ദര്‍ശിച്ചിരുന്നു. ഒരു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ആദ്യം ഹിരോഷിമ സന്ദര്‍ശനം കൂടിയായിരുന്നു അത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :