ഇറാഖ് തലസ്‌ഥാനമായ ബാഗ്ദാദിൽ ഐഎസ് നടത്തിയ ചാവേറാക്രമണത്തിലും വെടിവെയ്പ്പിലും 55 പേര്‍ മരിച്ചു. മൂന്നിടങ്ങളിലായാണ് ആക്രമണം നടന്നത്. ഷിയ വിഭാഗക്കാരുടെ മതചടങ്ങും പോലീസ് ചെക്ക്പോയിന്റും സുന്നി പാരാമിലിട്ടറി നേതാവിന്റെ കുടുംബവുമാണ് ആക്രണം നേരിട്ടത്.
ഷിയ മുസ്ലിങ്ങളുടെ മതചടങ്ങിനിടെ ഉണ്ടായ ചാവേർ ആക്രമണത്തിലാണു കൂടുതല്‍ ആളുകൾ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ 41 പേർ കൊല്ലപ്പെടുകയും 33 പേർക്കു പരുക്കേല്‍ക്കുകയും ചെയ്തു.
ഐഎസ് നിയന്ത്രണത്തിലുള്ള വടക്കൻ ഇറാക്കിലെ മൊസ്യൂള്‍ നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ഇറാക്ക് സൈന്യത്തിന്റെ നീക്കത്തിനിടെയാണ് ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഓൺലൈൻ പ്രസ്താവനയിലൂടെയാണ് ഐഎസ് ഏറ്റെടുത്തത്.