ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് ഇറാഖിലെ മൊസൂള്‍ തിരിച്ചു പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം. ഇറാഖ് സൈന്യം ഐഎസ് ശക്തികേന്ദ്രങ്ങള്‍ക്ക് ഏറെ അടുത്തെത്തി. അവസാന ശക്തികേന്ദ്രത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ തീവ്രവാദികള്‍ ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
അരലക്ഷത്തിലധികം സൈനികരാണു മൊസൂള്‍ ദൗത്യത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇറാഖ് സൈന്യത്തിന്‍റെയും കുര്‍ദിഷ് പോരാളികളുടെയും സഖ്യമാണ് മൊസൂളിന്‍റെ മോചനത്തിനായി പോരാടുന്നത്. ഇവര്‍ക്ക് 5000ലധികം വരുന്ന അമേരിക്കന്‍ സൈനികരുടെ പിന്തുണയുമുണ്ട്. ഇറാഖിലെ രണ്ടാമത്തെ വൻനഗരമായ മൊസൂൾ 2014 ജൂൺ മുതൽ ഐഎസിന്റെ നിയന്ത്രണത്തിലാണ്. 5000ലധികം ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളാണ് നഗരത്തിലുള്ളത്.
10 ലക്ഷം സാധാരണ ജനങ്ങളും പോരാട്ടഭൂമിയില്‍ അകപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ മൊസൂളില്‍ കനത്ത ആക്രമണം നടത്തുന്നതിനോണ് ഐക്യരാഷ്ട്രസഭയ്ക്ക് വിയോജിപ്പാണുള്ളത്. എന്നാല്‍ വിജയഭേരി മുഴങ്ങാറായെന്നും മൊസൂള്‍ ജനതയുടെ ശാശ്വത മോചനമാണ് ലക്ഷ്യെമെന്നും ഇറാഖ് പ്രധാന മന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു.
കുഴിബോംബ് സ്ഫോടനങ്ങളും വ്യോമാക്രമണങ്ങളും ഉള്‍പ്പെടെ ശക്തമായ പ്രത്യാക്രമണാണ് ഐസിസില്‍ നിന്നുണ്ടാവുന്നത്. പോരാട്ടം ആഴ്ചകള്‍ നീണ്ടേക്കുമെനന്ും സൂചനയുണ്ട്. ഈചരിത്രനഗരം ഇറാഖിലെ ഐസിസിന്‍റെ അവസാന താവളമാണ്. മൊസൂള്‍ വീണാല്‍ ഐസിസ് സ്ഥാപിച്ച ഖലീഫേറ്റ് ഏതാണ്ട് ഇല്ലാതാകും.