E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 07:22 AM IST

Facebook
Twitter
Google Plus
Youtube

More in World

ചരിത്രം ഉറങ്ങുന്ന വൈറ്റ് ഹൗസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോക സാമ്പത്തികശക്തിയും പ്രതിരോധ ശക്തിയുമായ അമേരിക്കയുടെ പ്രസിഡന്റിന്‍റെ ഔദ്യോഗിക വസതി, വൈറ്റ് ഹൗസ് , ചരിത്രം ഉറങ്ങുന്ന വീടാണ്. പുതിയ അധികാരിയെ കാത്തിരിക്കുകയാണ് വൈറ്റ് ഹൗസ്. വാഷിങ്ടണിൽ നിന്ന് മനോരമ ന്യൂസിനു വേണ്ടി മലയാള മനോരമ ചീഫ് റിപ്പോർട്ടർ സന്തോഷ് ജോൺ തൂവൽ തയാറാക്കിയ റിപ്പോർട്ട്. 

പിടുസി ലോകത്തെ ഏറ്റവും പ്രസിദ്ധമായ വിലാസം ഇങ്ങനെയാണ്. വൈറ്റ് ഹൗസ്, 1600 പെൻസിൽവാനിയ അവന്യൂ, വാഷിങ്ടൺ! അമേരിക്കൻ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസ്. അതിനരികിലാണ് ഞാൻ നിൽക്കുന്നത്. 

പ്രതിവർഷം 15 ലക്ഷത്തോളം സന്ദർശകർ ഈ നാലുനില കെട്ടിടം കാണാനെത്തുന്നു. സന്ദർശകർക്ക് സ്വlതന്ത്രമായി ഇവിടെ കടന്നെത്താം. ചരിത്രസ്മാരകം പോലെ കണ്ടിറങ്ങാം. മുകൾ നിലയിൽ പ്രസിഡന്റും കുടുംബവും താസിക്കുന്നുണ്ടെന്നത് സന്ദർശകർക്ക് ഒരു തടസമേയല്ല.. 1800 ഡിസംബറിൽ പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് വൈറ്റ് ഹൗസ് നിർമാണത്തിന്റെ ഒരുക്കങ്ങൾ നടത്തിയത് ജോർജ് വാഷിങ്ടൺ ആണ്. വൈറ്റ് ഹൗസ് നിർമാണത്തിനുള്ള സാമഗ്രികൾ കാറ്റിന്റെയും വേലിയേറ്റത്തിന്റെയും ആനുകൂല്യം ഉപയോഗിച്ച് പുഴയിലൂടെ ഒഴുക്കിക്കൊണ്ടു വരികയായിരുന്നുവെന്ന് ചരിത്രം. 

അമേരിക്കയുടെ ചരിത്രവും വൈറ്റ് ഹൗസിന്റെ ചരിത്രവും അത്രമേൽ ഇഴുകി ചേർന്നിരിക്കുന്നു. 1814ൽ ബ്രിട്ടീഷുകാർ വൈറ്റ് ഹൈസിനു തീയിട്ടു. ബുഷ് സീനിയറിന്റെ ഭരണകാലത്ത് വൈറ്റ് ഹൗസ് നവീകരിച്ചപ്പോൾ 28 അടുക്ക് പെയിന്റു പാളികൾ ചുരണ്ടി കല്ലുകൾ കണ്ടെത്തി കേടുപോക്കി. ബ്രിട്ടീഷുകാർ തീയിട്ടപ്പോഴത്തെ കരിപ്പാടുകൾ പോലും അന്നു കണ്ടെത്തി. 

പ്രസിഡന്റുമാരുടെ ഭാര്യമാരാണ് ഇപ്പോഴത്തെ വൈറ്റ് ഹൗസിനു പലപ്പോഴായി ചന്തം ചാർത്തിയത്. പ്രസിഡന്റ് നിക്സന്റെ ഭാര്യ മുറികൾ പുനക്രമീകരിച്ചു. ജിമ്മി കാർട്ടറുടെ ഭാര്യ അമേരിക്കൻ പെയിന്റിങ്ങുകൾ സ്ഥാപിച്ചു. പുരാതന ഫർണിച്ചറിന്റെ പ്രൗഡി നൽകിയത് റൊണാൾഡ് റെയ്ഗന്റെ ഭാര്യ നാൻസി. 1850ൽ പ്രസിഡന്റ് സക്കാരി ടെയ്‌ലറും 1841ൽ വില്യം എച്ച് ഹാരിസണും വൈറ്റ് ഹൗസfിൽ വച്ച് അസുഖബാധിതരായി മരിച്ചു. 

ഒരു പ്രേതശല്യത്തിന്റെ കഥകൂടി പറഞ്ഞ് വൈറ്റ് ഹൗസിന്റെ കഥ അവസാനിപ്പിക്കാം. പ്രസിഡന്റായിരുന്ന തിയഡോർ റൂസ് വെൽറ്റ് ഇങ്ങനെ എഴുതി: മരിച്ചുപോയ മുൻ പ്രmസിഡന്റ് എബ്രഹാം ലിങ്കണെ വൈറ്റ് ഹൗസിന്റെ പലമുറികളിലും വച്ച് ഞാൻ പിന്നീടു കണ്ടിട്ടുണ്ട്. പ്രേതകഥ സത്യമോ, മിഥ്യയോ ആവട്ടെ. ചരിത്രം അകാലമരണമടയാത്ത ഈ വൈറ്റ് ഹൗസfിൽ ഇനി വരുന്നതാര്? മുൻപ് പ്രഥമവനിതയായി ഇവിടെ വീട്ടമ്മയായി ജീവിച്ച ഹിലരി ക്ളിന്റണോ അതോ കൂറ്റൻ കാസിനോകളുടെ ഉടമയായ വ്യവസായി ഡോണൾഡ് ട്രംപോ.? അറിയാൻ ഇനി ദിവസങ്ങളുടെ ഇടവേളമാത്രം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :