മറ്റു ലോകരാജ്യങ്ങളുമായി പരമാവധി അകലം പാലിച്ച് കഴിയുന്ന രാജ്യമാണ് ഉത്തരകൊറിയ. അവരുടെ ഇരുമ്പുമറ ഭേദിച്ച് ഉത്തരകൊറിയന്‍ നിരത്തുകളിലെ കാഴ്ചകള്‍ പരസ്യമാക്കിയിരിക്കുകയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഐറിസ് ക്യാമറ. കഴിഞ്ഞ മെയ് മാസത്തിലെ ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്‌യാങിന്റെ ആകാശ കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്.
ഐറിസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ റോഡുകളിലൂടെ മനുഷ്യര്‍ നടക്കുന്നത് പോലും വ്യക്തമായി കാണാനാകും. അതേസമയം തലസ്ഥാനമായിട്ടുകൂടി പ്യോങ്‌യാങിലെ നിരത്തുകളില്‍ കാറുകള്‍ കാര്യമായില്ലെന്നതും ശ്രദ്ധേയമാണ്. ചൈനീസ് എംബസി, കേസൊണ്‍ യൂത്ത് പാര്‍ക്ക്, കിം സുങ് സ്റ്റേഡിയം, ആര്‍ച്ച് ഓഫ് ട്രയംപ് തുടങ്ങി ഉത്തരകൊറിയയിലെ ശ്രദ്ധേയമായ കെട്ടിടങ്ങളും പ്രദേശങ്ങളും ദൃശ്യങ്ങളില്‍ വ്യക്തമായി തിരിച്ചറിയാനാകും.
32 ദക്ഷം ജനസംഖ്യയുള്ള നഗരമാണ് പ്യോങ്‌യാങ്. എന്നിട്ടു കൂടി വളരെ കുറച്ച് വാഹനങ്ങളേ നിരത്തുകളിലുള്ളൂ എന്നതും കാണാനാകും. രണ്ട് വര്‍ഷം മുൻപാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഐറിസ് ദൂരദര്‍ശിനി സ്ഥാപിച്ചത്. 15 രാജ്യങ്ങളുടെ സംയുക്തസംരംഭമായ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 100 ബില്യണ്‍ ഡോളര്‍ മുടക്കി റഷ്യയാണ് ഐറിസ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. ഭൂമിയിലെ വിവിധ പ്രദേശങ്ങള്‍ നിരീക്ഷിക്കുകയാണ് ഐറിസിന്റെ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം ഐറിസ് ചിത്രീകരിച്ച ദുബൈയുടേയും യുഎഇയുടേയും ഗാസയിലെ പിരമിഡുകളുടേയും ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിന്റേയും ആകാശദൃശ്യങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. റോഡുകളില്‍ കാറുകള്‍ നീങ്ങുന്നത് തുടങ്ങി കടല്‍ തീരത്ത് തിരയടിക്കുന്നതിന്റെ വരെ വ്യക്തമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഐറിസിനാകും. റഷ്യ ഒഴികെയുള്ള പ്രദേശത്തെ ദൃശ്യങ്ങളുടേയും ചിത്രങ്ങളുടേയും അവകാശം UrtheCastനാണ്.