ഐഎസ് ഭീകരര്‍ തലസ്ഥാനമായി വിശേഷിപ്പിക്കുന്ന മൊസൂൾ നഗരം തിരിച്ചുപിടിക്കാനുള്ള ഇറാഖ് സേനയുടെ മുന്നേറ്റം നിര്‍ണായകഘട്ടത്തിലേക്ക്. നഗരാതിര്‍ത്തിക്ക് സമീപമെത്തിയ സൈന്യം 13 ഗ്രാമങ്ങള്‍ മോചിപ്പിച്ചു. 50 ഐഎസ് ഭീകരരും രണ്ട് ഇറാഖ് സൈനികരും പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണവാഹനങ്ങളും സ്ഫോടകവസ്തുക്കളും നശിപ്പിച്ചതായും ഇറാഖ് സൈന്യം അറിയിച്ചു.
ഷിയ അര്‍ധസൈനികവിഭാഗമായ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിന്റെ പിന്തുണയും ഇറാഖ് സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. മൊസൂളിൽ 4000-8000 ഭീകരർ ശേഷിക്കുന്നതായാണു വിവരം. ഇവിടെ 15 ലക്ഷം ജനങ്ങളുണ്ട്. ജനങ്ങളെ മറയാക്കി ഭീകരർ ചെറുത്തുനിന്നാൽ കനത്ത ആൾനാശമുണ്ടാകുമെന്ന ആശങ്ക ഐക്യരാഷ്ട്രസംഘടന പ്രകടിപ്പിച്ചിട്ടുണ്ട്.